പാലാ: ശബരി റെയില്‍ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പുനര്‍ജന്മം ലഭിക്കുന്ന സാഹചര്യത്തില്‍ വളരുന്ന പാലാ നഗരത്തെയും റെയില്‍ കണക്ടിവിറ്റി സാദ്ധ്യമാക്കുന്നതിന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണമെന്ന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രാദേശിക സമിതി കണ്‍വീനര്‍ ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.

തുടക്കത്തിലെ അലൈന്‍മെന്‍റ് പ്രകാരം പാലാ നഗരപ്രദേശത്തു റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുത്തിയിരുന്നു.പിന്നീട് നടന്ന ഏരിയല്‍ സര്‍വെ പ്രകാരം നഗരത്തില്‍നിന്നു വളരെ അകലെ ഗതാഗത സൗകര്യങ്ങള്‍ പരിമിതമായതും ചെന്നെത്തുവാന്‍ കൂടുതല്‍ സമയം എടുക്കേണ്ടി വരികയും ചെയ്യുന്ന പ്രദേശമായ മേലമ്പാറ വഴിയാക്കി മാറ്റുകയാണ് ഉണ്ടായത്. പാലാ നഗരത്തിന്‍റെ ഭാവി വളര്‍ച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വാണിജ്യ മുന്നേറ്റത്തിനും റെയില്‍ കണക്ടിവിറ്റി അനിവാര്യമാണ്.

പിഴക് വരെ കല്ലിട്ടു വര്‍ഷങ്ങള്‍ മുന്നേ അതിര്‍ തിരിച്ചിരുന്നു. ബാക്കി മേഖലയില്‍ കടനാട്, കരൂര്‍ പഞ്ചായത്ത് മേഖലയില്‍ ഭൂമി ഏറ്റെടുക്കലിനു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് കല്ലിടീല്‍ നിര്‍ത്തിവയ്ക്കുകയാണ് ഉണ്ടായത്. തൊടുപുഴ റോഡിലെ അന്തീനാട് നിന്നു മേലമ്പാറയിലേക്കാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. ഭൂമി ഏറ്റെടുക്കലിനായി പാലാ സിവില്‍ സ്റ്റേഷനില്‍ പ്രത്യേക തഹസില്‍ദാര്‍ ഓഫീസും പ്രത്യേകം അനുവദിച്ച് പ്രവര്‍ത്തിച്ചിരുന്നു.

കേന്ദ്ര തീരുമാനത്തോടെ അളന്നു തിരിച്ച് കല്ലിട്ട ഭൂഉടമകളുടെ കാത്തിരിപ്പിന് വിരാമമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഈ ഭൂമിയില്‍ ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യുവാനോ, ഭൂമി വില്‍ക്കുവാനോ ഈടു നല്‍കി വായ്പ എടുക്കുവാനോ വീട് പുതുക്കി പണിയുന്നതിനോ കഴിയാത്ത സ്ഥിതിയിലായിരുന്നു.