കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പ്. 111 കിലോമീറ്റര്‍ പാതയ്ക്ക് 1998ല്‍ റെയില്‍വേ അംഗീകാരം നല്‍കിയതാണ്. 2030ല്‍ പാത കമ്മീഷന്‍ ചെയ്യാനാണ് ആലോചന. സ്ഥലമെടുപ്പ് ഇഴഞ്ഞതനുസരിച്ച് പണിച്ചെലവ് കൂടിയതിനാല്‍ പാത നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു.
നിലവിലെ സ്ഥിതി

നിര്‍ദിഷ്ടപാതയില്‍ എട്ടു കിലോമീറ്റര്‍ മാത്രം സ്ഥലമെടുപ്പും അങ്കമാലി-കാലടി ഏഴു കിലോമീറ്റര്‍ പാത നിര്‍മാണവും പൂര്‍ത്തിയായി. ഇത്രയും ഭാഗത്ത് രണ്ട് മേല്‍പ്പാലങ്ങളും രണ്ട് അടിപ്പാതകളും പണിയേണ്ടതുണ്ട്. പെരിയാറിനു കുറുകെ കാലടിയില്‍ പാലവും നിര്‍മിച്ചു. നിലവില്‍ രാമപുരത്തിനു സമീപം നീലൂര്‍വരെ അലൈന്‍മെന്‍റ് നടത്തി കല്ലിട്ടു.

രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രം നടന്നിട്ടുണ്ട്. പാലായില്‍നിന്നു പൊന്‍കുന്നം, ചിറക്കടവ്, വിഴിക്കത്തോട് വഴി എരുമേലിയിലേക്കുള്ള ആദ്യ അലൈന്‍മെന്‍റ് ഉപേക്ഷിച്ചു. ഭരണങ്ങാനം, തിടനാട്, കൊരട്ടിവഴിയുള്ള ലൈനാണ് ഇപ്പോള്‍ പരിഗണനയില്‍.

എരുമേലി ടൗണിന് ഒന്നര കിലോമീറ്റര്‍ പിന്നിലായിരിക്കും എരുമേലി സ്റ്റേഷന്‍. ഭാവിയില്‍ ഇത് പ്രപ്പോസ്, മുക്കൂട്ടുതറ വഴി പമ്പയിലേക്ക് നീട്ടാനുള്ള ആലോചനയുണ്ട്. തൊടുപുഴ വഴി പാത വരുന്നതോടെ ഇടുക്കി ജില്ലയും റെയില്‍ഭൂപടത്തില്‍ ഇടംനേടും.

നേട്ടം

കാലടിയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള ദൂരം അഞ്ചു കിലോമീറ്റര്‍ മാത്രം. എരുമേലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പാത നീട്ടിയാല്‍ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം വേഗത്തിലാകും. വിമാനത്താവളം യാത്ര എളുപ്പമാകും. ഇതാണ് ശബരി റെയില്‍വേ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.

സ്‌റ്റേഷനുകള്‍, പാലങ്ങള്‍

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാലാ), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് സ്റ്റേഷനുകള്‍. തൊടുപുഴ, മീനച്ചില്‍, മണിമല നദികള്‍ക്ക് വലിയ പാലങ്ങള്‍ പണിയണം. കൂടാതെ തോടുകള്‍ക്ക് കുറുകെ പത്തിലേറെ ചെറിയ പാലങ്ങളും.

അടുത്തഘട്ടം

ശേഷിക്കുന്ന 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഘട്ടം മുപ്പത് കിലോമീറ്റര്‍ സര്‍വേയും അലൈന്‍മെന്‍റും പൂര്‍ത്തിയാക്കണം. പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാനം വഹിക്കണം.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 3,800.93 കോടി രൂപയാണ്. സ്ഥലവും വീടും മറ്റ് കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

പമ്പ പാത ഫയല്‍ മടക്കി

ശബരി പാതയ്ക്ക് പകരം പരിഗണിച്ച ചെങ്ങന്നൂര്‍-പമ്പ (59 കി.മീ.) പാത വേണ്ടെന്നു വച്ചു. 8000 കോടി രൂപ ചെലവുള്ള പാത പണിയാന്‍ 213.687 ഹെക്ടര്‍ ഭൂമി വേണ്ടിവരും.

ഇതില്‍ 127. 038 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 81.367 ഹെക്ടര്‍ വനഭൂമിയുമാണ്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കണം.

ശബരിമല സീസണില്‍ മാത്രമേ ഈ പാത നേട്ടമാകൂ. ചെങ്ങന്നൂര്‍, ആറന്മുള, വടശേരിക്കര, സീതത്തോട് സ്റ്റേഷനുകള്‍ ഒഴികെ വനംപ്രദേശമാണ്.