മുണ്ടക്കയം: കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒപി നടത്തുന്നതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോരുത്തോട് പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ഭാഗമായാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഡോക്ടർ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 36 വയസ്. രണ്ടുവർഷം പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത, രജിസ്ട്രേഷൻ മുതലായവ തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ 15ന് വൈകുന്നേരം നാലിനു മുൻപായി പിഎച്ച്സി ഓഫീസിൽ എത്തിക്കണം.