കൊലപാതകശ്രമം: പ്രതി പിടിയിൽ
Thursday, May 23, 2024 4:23 AM IST
കോയിപ്രം: കടം ചോദിച്ചത് കൊടുക്കാത്തതിന് അയിരൂർ കൈതക്കോടി സ്വദേശിയെയും സുഹൃത്തിനെയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ വീട്ടിൽനിന്നും ആറന്മുള ഐക്കര അനിലിന്‍റെ സരോവരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ (49), സുഹൃത്ത് ഷിബു എന്നിവർക്ക് കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്കാണ് കുത്തേറ്റത്. പ്രതി മലയാലപ്പുഴ താഴം രഞ്ജിത്ത് ഭവനം വീട്ടിൽ രഞ്ജിത്താ(37)ണ് പിടിയിലായത്.

ശിവകുമാറും ഷിബുവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ മലയാലപ്പുഴയിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ മുഹ്സിൻ മുഹമ്മദ്‌, സിപിഒമാരായ ശ്രീജിത്ത്‌, രതീഷ്, അനന്തു, വിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.