മകന്‍ അച്ഛനെ മര്‍ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് : മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
Sunday, June 23, 2024 4:19 AM IST
പത്തനംതിട്ട: അച്ഛനെ മകന്‍ ക്രൂരമായി മര്‍ദിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിർദേശം നല്‍കിയത്.

തീയാടിക്കല്‍ സ്വദേശിയായ പരിക്കേറ്റ സാമുവേലിനെ (പാപ്പച്ചന്‍-76) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പെരുമ്പെട്ടി പോലീസ് കേസെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. മകന്‍ ജോണ്‍സന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിക്രൂരമായ മര്‍ദനമാണ് പാപ്പച്ചന് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പറയുന്നു.

മകന്‍ ജോണ്‍സന്‍റെ വീടിനോടു ചേര്‍ന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചന്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന്‍ കമ്പ് കൊണ്ട് അതിക്രൂരമായി മര്‍ദിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പോലീസ് സ്ഥലത്തെത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പെരുമ്പെട്ടി പോലീസിന്‍റെ ഭാഷ്യം.