പിഎം റോഡ് നിര്‍മാണം പൂര്‍ത്തീകരണം വൈകുന്നു
Monday, June 24, 2024 4:41 AM IST
പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ റോഡിന്‍റെ പ്ലാച്ചേരി - കോന്നി റീച്ചില്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം. വര്‍ഷങ്ങള്‍ക്കു മുമ്പേ നിര്‍മാണം തുടങ്ങിയ റോഡ് ഏറെക്കുറെ പൂര്‍ത്തീകരിച്ചെങ്കിലും രണ്ട് റീച്ചുകളില്‍ കരാര്‍ പ്രകാരമുള്ള പണികള്‍ പൂര്‍ത്തീകരിക്കാനാകുന്നില്ല.

പ്ലാച്ചേരി - കോന്നി റീച്ചിലെ പണികളില്‍ അനാവശ്യ കാലതാമസം ഉണ്ടാകുകയായിരുന്നു. റോഡിന്‍റെ പുനര്‍നിര്‍മാണ ജോലികള്‍ക്കായി പതിറ്റാണ്ടുകള്‍ക്കു മുമ്പേ വസ്തു ഏറ്റെടുക്കല്‍ തുടങ്ങിയതാണ്. എന്നാല്‍ ഇപ്പോഴും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

മൈലപ്ര വില്ലേജിലാണ് തടസം ഉണ്ടായത്. മണ്ണാരക്കുളഞ്ഞി വളവ്, പഞ്ചായത്തുപടി ഭാഗങ്ങളില്‍ റോഡില്‍ നിര്‍മാണ ജോലികളും നടത്താനായില്ല. പള്ളിപ്പടിക്കു സമീപം കലുങ്കിന്‍റെ പണികളും നിയമക്കുരുക്കിലായി.

മണ്ണാരക്കുളഞ്ഞി ആദ്യ വളവില്‍ റോഡ് അപകടാവസ്ഥയിലുമാണ്. മറ്റു ഭാഗങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ഈ ഭാഗത്ത് ഒറ്റവരിയായി ഗതാഗതം അനുവദിക്കുകയും ചെയ്യേണ്ട സ്ഥിതിയാണ്. റോഡ് വികസനത്തിനായി നിര്‍ദേശിക്കപ്പെട്ട സ്ഥലത്തിന്‍റെ രേഖകള്‍ സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നത്തിനു കാരണം.

ഇത്തരത്തില്‍ പണികള്‍ അവശേഷിക്കുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായ പരിശോധനകളും കെഎസ്ടിപി നടത്തിയിട്ടില്ല. പലയിടത്തും നിര്‍മാണത്തിലെ അശാസ്ത്രീയതയും ഓടകള്‍ക്ക് മേല്‍മൂടിയില്ലാത്തതുമൊക്കെ പരാതികളായുണ്ട്. സ്ഥിരമായി അപകടങ്ങളുണ്ടായ ഭാഗങ്ങളില്‍ റോഡ് നിര്‍മാണത്തിലെ പോരായ്മകളും നിലനില്‍ക്കുന്നു. മുന്നറിയിപ്പ് ബോര്‍ഡുകള്‍, ലൈറ്റുകള്‍ എന്നിവയും പൂര്‍ണമായിട്ടില്ല. ജംഗ്ഷനുകളുടെ നവീകരണവും പൂര്‍ണമായിട്ടില്ല.

കോന്നി - പുനലൂര്‍ റീച്ച് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. പിഎം റോഡില്‍ മൂവാറ്റുപുഴ - പൊന്‍കുന്നം റീച്ചാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. അവശേഷിച്ച പൊന്‍കുന്നം - പുനലൂര്‍ പാത മൂന്ന് റീച്ചുകളിലായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ നല്‍കുകയായിരുന്നു.

കരാര്‍ കമ്പനിയുടെ യോഗം വിളിച്ചു

കോന്നി വരെയുള്ള റീച്ചില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുവാനുള്ള ഭാഗങ്ങളിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ച് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി മതില്‍ പൊളിച്ചു നല്‍കിയ കിഴവള്ളൂര്‍ കത്തോലിക്കാ പള്ളിയുടെ സംരക്ഷണഭിത്തി നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നല്‍കണമെന്നും കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

കോടതി വ്യവഹാരത്തെത്തുടര്‍ന്ന് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന മൈലപ്ര - മണ്ണാരക്കുളഞ്ഞി രണ്ടാം കലുങ്ക് ഭാഗത്തെയും മൈലപ്ര ജംഗ്ഷനിലെ കലുങ്ക് നിര്‍മാണവും കോടതി ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് വേഗത്തിലാക്കുന്നതിനു യോഗം തീരുമാനിച്ചു. കോന്നി മാമ്മൂട് ജംഗ്ഷനില്‍ പൊളിച്ചു പണിയുന്ന കലുങ്കിന്‍റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാനും എംഎല്‍എ നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എയാടൊപ്പം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നവനിത്ത്, കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു, കെഎസ്ടിപി, കരാര്‍ കമ്പനി പ്രോജക്ട് മാനേജര്‍ ബിനീഷ്, കിഴവള്ളൂര്‍ കത്തോലിക്കാ പള്ളി വികാരി ഫാ. വര്‍ഗീസ് തയ്യില്‍, പൊതുമരാമത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.