അച്ഛനെ മര്‍ദിച്ച മകന്‍ അറസ്റ്റില്‍
Monday, June 24, 2024 4:41 AM IST
പത്തനംതിട്ട: അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിനു പിന്നാലെ പെരുമ്പെട്ടി പോലീസ് നാടകീയമായി മകനെ അറസ്റ്റ് ചെയ്തു. തീയാടിക്കല്‍ പൊരുന്നല്ലൂര്‍ സാമുവേലിനെ (പാപ്പച്ചന്‍ -76) മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മകന്‍ ജോണ്‍സണെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സാമുവേലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് മനുഷ്യാവകാശകമ്മീഷന്‍ ഇടപെടലുണ്ടായത്. കേസെടുത്ത കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ജില്ലാ പോലീസ് മേധാവിയോടു റിപ്പോര്‍ട്ടും തേടി.

അതിക്രൂരമായ മര്‍ദനമാണ് സാമുവേലിന‌്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന് പറയുന്നു. മകന്‍ ജോണ്‍സന്‍റെ വീടിനോടുചേര്‍ന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചന്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന്‍ കമ്പുകൊണ്ട് അതിക്രൂരമായി മര്‍ദിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പോലീസ് സ്ഥലത്തെത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണു പെരുമ്പെട്ടി പോലീസ് പറയുന്നത്. ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.