ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം
Saturday, June 22, 2024 4:21 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിനെ ഓഫീസിൽ കയറി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ അറസ്റ്റു ചെയ്യണമെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ മാറ്റിനിയമിക്കണമെന്നും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിൽ ആവശ്യം.

ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്‍റെ പ്രവർത്തനം തടസപ്പെടാൻ അനുവദിക്കരുതെന്നും പുതിയ ആളെ നിയമിക്കണമെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം യോഗത്തിൽ ആവശ്യപ്പെട്ടു.

കോഴഞ്ചേരി ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേലിനെ ഡ്യൂട്ടി സമയത്തു വധഭീഷണി മുഴക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത അക്രമിസംഘത്തെ ആശൂപത്രി സംരക്ഷണ നിയമപ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്നു കെജിഎംഒഎ ജില്ലാ പ്രസിഡന്‍റ് ഡോ. ജീവൻ കെ. നായർ, സെക്രട്ടറി ഡോ. മാത്യു മാരേട്ട്, വൈസ് പ്രസിഡന്‍റ് ഡോ. പ്രവീൺ കുമാർ‌ എന്നിവർ ആവശ്യപ്പെട്ടു.

നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നും കെജിഎംഒ‌എയും അറിയിച്ചു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലും ഡോക്ടർമാർ ഇതേ നിലപാടാണ് സ്വീകരിച്ചത്. സംഭവത്തിൽ ആറന്മുള പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരേ ഡോക്ടർമാർ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.