ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍
Sunday, June 23, 2024 4:19 AM IST
അടൂര്‍: ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതിന് ഏനാത്ത് പോലീസിന്‍റെ പിടിയിലായ ആളെ റിമാന്‍ഡ് ചെയ്തു. മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണപിള്ള (59)യെയാണ് റിമാന്‍ഡ് ചെയ്തത്. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നെല്ലിമുകളില്‍ ജംഗ്ഷനിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയോട് രാധാകൃഷ്ണപിള്ള അപമര്യാദയായി ഇടപെടുകയും ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടുകയും ചെയ്തുവെന്നതായിരുന്നു പരാതി. പെണ്‍കുട്ടി യാത്ര ചെയ്ത അതേ ബസിലെ യാത്രികനായിരുന്നു ഇയാള്‍.

ബസില്‍നിന്ന് ഇറങ്ങിയതിനു പിന്നാലെ പെൺകുട്ടി അമ്മയെ വിളിച്ച് തന്നെ രാധാകൃഷ്ണപിള്ള ഉപദ്രവിച്ച വിവരം പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുട്ടിയുടെ അമ്മ, തൊട്ടടുത്ത കടയില്‍നിന്ന രാധാകൃഷ്ണപിള്ളയോട് കാര്യം ചോദിച്ചു. ഇയാള് കുട്ടിയുടെ അമ്മയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ചെറുത്തുനിന്ന അമ്മ ഇയാളുടെ മൂക്കിന് ഇടിച്ചു. ഈ സംഭവത്തില്‍ രാധാകൃഷ്ണപിള്ളയുടെ മൂക്കിന് ക്ഷതമേറ്റിട്ടുണ്ട്. ഇയാളെ ആക്രമിച്ചതിന് സ്ത്രീക്കെതിരേയും ഏനാത്ത് പോലീസ് കേസെടുത്തു.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിക്കു നേരേയുണ്ടായ അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

അടൂരില്‍നിന്നു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്കുനേരേയുണ്ടായ അതിക്രമം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശിച്ചു.

സംഭവത്തെ അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.


"സ്വയരക്ഷയ്ക്കു നടത്തിയ ആക്രമണം'

അടൂര്‍: മകളോട് അപമര്യാദയായി പെരുമാറുകയും അതിക്രമം കാട്ടുകയും ചെയ്തയാള്‍ തന്നെയും അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കാണ് അയാളുടെ മൂക്കിന് ഇടിക്കേണ്ടിവന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ.

യാത്രയ്ക്കിടെയുണ്ടായ അനുഭവം പെണ്‍കുട്ടിയെ ഏറെ തളര്‍ത്തിയിരുന്നു. കുട്ടി വിളിച്ചു പറഞ്ഞതനുസരിച്ചാണ് താന്‍ സ്ഥലത്തെത്തിയത്. സ്ഥലത്തെത്തുമ്പോള്‍ രാധാകൃഷ്ണപിള്ള ഒട്ടും കൂസലില്ലാതെ പെരുമാറുന്നതാണ് കണ്ടത്. സ്ഥലത്തുണ്ടായിരുന്നവരാരും തന്നെ വിഷയത്തില്‍ ഇടപെടാനോ തങ്ങള്‍ക്ക് പിന്തുണ നല്കാനോ ആദ്യം തയാറായില്ല.

ഇതോടെ ഇയാള്‍ തന്നെയും ആക്രമിക്കുമെന്ന സ്ഥിതിയിലെത്തി. തുടര്‍ന്ന് സ്വയരക്ഷയ്ക്കുവേണ്ടിയാണ് ഇയാള്‍ക്കുനേരേ കൈ ഉയര്‍ത്തേണ്ടിവന്നതെന്ന് യുവതി പറഞ്ഞു.