അന്വേഷണസംഘത്തിനു പൊന്‍തൂവല്‍, കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
Sunday, June 23, 2024 4:19 AM IST
തിരുവല്ല: എസ്എസ്എല്‍സി ഫലം പുറത്ത് വരുന്നതിന് മുമ്പ് ചുമത്രയില്‍നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. ചെന്നൈ നഗരത്തിന് സമീപമുള്ള പ്രദേശത്തുനിന്നാണ് കുട്ടിയെ പ്രത്യേക പോലീസ് സംഘം കണ്ടെത്തുന്നത്.

വഴക്ക് പറഞ്ഞതിനേ തുടര്‍ന്നാണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്. സ്വന്തം നിലയ്ക്ക് ജോലി ചെയ്ത പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ഉണ്ടായിരുന്നു. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രത്യേക പോലീസ് സംഘം കുട്ടിയെ കണ്ടെത്തുന്നത്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടി എത്തിയതായി ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. തുടര്‍ന്ന് നൂറ്റിയമ്പതോളം വീഡിയോ ഫുട്ടേജുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് പോലീസ് സംഘം കുട്ടിയെ കണ്ടെത്തുന്നത്.

എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയുന്നതിന് തലേ ദിവസമാണ് കുട്ടി വീട് വിട്ടിറങ്ങിയത്. ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്ത് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല എസ്എച്ച്ഒ സുനില്‍ കൃഷ്ണനും ടീമിനും തുടക്കം കടുത്ത പരീക്ഷണമായിരുന്നു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച സംഘത്തില്‍ എസ്‌സിപിഒമാരായ മനോജ്, അഖിലേഷ്, സിപിഒ അവിനാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

പതിവ് നിയമനടപടിക്രമങ്ങള്‍ക്കൊപ്പം, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്തിയത്. ലഭ്യമായ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, വഴിക്കടവ്, ഗുഡല്ലൂര്‍ എന്നിവടങ്ങളിലേക്ക് അന്വേഷണം നീണ്ടു. ‌

കുട്ടി തിരുവനന്തപുരത്തെക്കും തുടര്‍ന്ന് ട്രെയിനില്‍ ചെന്നൈയിലേക്കുമാണ് പോയത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു. അതിനാലാണ് ആദ്യം കോള്‍ വിവരങ്ങള്‍ ലഭ്യമാകാതിരുന്നത്.

ഫോണ്‍ പിന്നീട് ചെന്നൈയില്‍ വില്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ ഫോണ്‍ വാങ്ങിയത് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ മൊത്തവ്യാപരിയായിരുന്നു. അയാളില്‍നിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരന്‍ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു.

ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയശേഷം സിം കാര്‍ഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്. ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്‍റെ വേഗം കൂടി. തുടര്‍ന്ന് അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനും കഷ്ടപ്പാടുകള്‍ക്കും പരിസമാപ്തിയാവുകയായിരുന്നു. ഡിവൈഎസപി അഷദിന്‍റെ നിര്‍ദേശപ്രകാരമാണ് സംഘം നീങ്ങിയത്.

കണ്ടെത്തുമ്പോള്‍ ചെന്നൈയിലെ പാരീസ് കോര്‍ണര്‍ എന്ന സ്ഥലത്ത് ഒരു ബിരിയാണിക്കടയില്‍ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വ ദേശിയുടെ ഫോണില്‍നിന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടി കടയിലുണ്ടെന്ന വിവരം പോലീസിനു വ്യക്തമായത്.