അമൃത് 2.0 കുടിവെള്ള പദ്ധതി: പത്തനംതിട്ടയിൽ നിർമാണം പുരോഗമിക്കുന്നു
Saturday, June 22, 2024 4:09 AM IST
കല്ലറക്കടവിൽ പുതിയ കിണർ നിർമിച്ചു

പത്തനംതിട്ട: നഗരത്തിന്‍റെ ഭാവി ആവശ്യകതകൂടി മുന്നിൽകണ്ട് തയാറാക്കിയ അമൃത് 2.0 സമഗ്ര ശുദ്ധജല പദ്ധതി നിർമാണം പുരോഗമിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന പദ്ധതിക്ക് 25 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി അച്ചൻകോവിലാറിൽ കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമാണം പൂർത്തിയായി.

പുതിയ കുടിവെള്ള സ്രോതസ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, മുഴുവൻ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയുള്ളതാണ് പദ്ധതി. പദ്ധതി പ്രാവർത്തികമാകുന്നതിന്‍റെ ഭാഗമായി 3.5 കോടി രൂപ ചെലവു ചെയ്തു നഗരത്തിൽ പൈപ്പ് ലൈൻ മാറ്റൽ പുരോഗമിക്കുകയാണ്.

പുതിയ ജലസംഭരണികൾ

പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ പൂവൻപാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.

പാമ്പൂരിപ്പാറയിൽ ജല അഥോറിറ്റിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്‍റിന്‍റെ ആദ്യ ഘട്ടം സർക്കാർ അംഗീകാരത്തോടെ ടെൻഡർ നടപടികളിലേക്ക് കടന്നു. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ആദ്യഘട്ടത്തിന്‍റെ സാന്പത്തിക, സാങ്കേതിക നടപടികൾ പൂർത്തിയായി.

യോഗ്യത നേടുന്നയാളുമായി കരാർ ഒപ്പിട്ട് നിർമാണം ആരംഭിക്കും. ഉയർന്ന പ്രദേശങ്ങളെ ജലവിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനായി 8.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത അമൃത് മിഷൻ യോഗത്തിൽ അനുമതി ലഭിക്കുന്നതിനായി പദ്ധതി സമർപ്പിച്ചു കാത്തിരിക്കുകയാണ് നഗരസഭ.

മണിയാർ ഡാമിൽനിന്നു വെള്ളം എത്തിക്കും

ജൽജീവൻ പദ്ധതി പ്രകാരം മൈലപ്ര വരെ മണിയാർ ഡാമിൽനിന്നുള്ള വെള്ളം ജല അഥോറിറ്റി എത്തിക്കുന്നുണ്ട്. ഇത് നഗരസഭാ അതിർത്തി വരെ ദീർഘിപ്പിച്ച് നഗരത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള നിർദേശമാണ് നഗരസഭാ ഭരണസമിതി മുന്നോട്ടുവച്ചിരിക്കുന്നത്.

വേനൽക്കാലത്ത് അച്ചൻകോവിലാറ്റിലെ ജലം നഗരത്തിലെ ആവശ്യങ്ങൾക്ക് അപര്യാപ്തമാകുമെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തലാണ് നഗരസഭ ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്.

ഭാവിയിലെ ജലദൗർലഭ്യവും വർധിച്ചുവരുന്ന ആവശ്യകതയും കുടിവെള്ള പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ഈ നടപടി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.