ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയില്‍: സതീഷ് കൊച്ചുപറമ്പില്‍
Sunday, June 23, 2024 4:32 AM IST
കൊടുമണ്ണില്‍ കോണ്‍ഗ്രസ് സത്യഗ്രഹം

കൊടുമണ്‍: സംസ്ഥാന ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഭരണം നടത്തുന്നത് മന്ത്രിയുടെ ഭര്‍ത്താവാണെന്നും ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്‍റെ ഓടയുടെ ഗതിമാറ്റാന്‍ കിഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുമണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് നിയമനങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ട് നടത്തുന്ന ക്രമവിരുദ്ധമായ നടപടികള്‍ക്ക് ശേഷം ഇപ്പോള്‍ ഓടയുടെ ഗതിമാറ്റിയ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ഇതിന് ആരോഗ്യ മന്ത്രി മറുപടി പറയണമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

മന്ത്രിയുടെ കെട്ടിടത്തിന് മുമ്പിലുള്ള ഓഡ നിര്‍മാണത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യം ഉണ്ടായിരുന്നത് ഭരണ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നതിനായിരുന്നു എന്നതിന് തെളിവാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അനില്‍ കൊച്ചുമൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എം.ജി. കണ്ണന്‍, സജി കൊട്ടയ്ക്കാട്, സക്കറിയ വര്‍ഗീസ്, അബ്ദുള്‍കലാം ആസാദ്, എ. വിജയന്‍നായര്‍,അങ്ങാടിക്കല്‍ വിജയകുമാര്‍, ജോണ്‍സണ്‍ മാത്യു, കെ.പി. ബിജിലാല്‍, പ്രകാശ് ടി. ജോണ്‍, മുല്ലൂര്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.