ആശങ്ക ഉയർത്തി മണിമലയാറിലെ ജലനിരപ്പ്
Wednesday, May 22, 2024 4:33 AM IST
മല്ലപ്പള്ളി: മഴ ശക്തമായതിനു പിന്നാലെ മണിമലയാറ്റിലെ ജലനിരപ്പില്‍ പൊടുന്നനെ ഉണ്ടാകുന്ന വര്‍ധന തീരങ്ങളില്‍ ആശങ്ക പരത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ പ്രളയക്കെടുതികള്‍ നേരിട്ട പ്രദേശങ്ങളാണ് മണിലയാറിന്‍റെ തീരങ്ങള്‍. 2018ലെ മഹാപ്രളയത്തിനു തൊട്ടുപിന്നാലെയാണ് നദിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.

2019, 2021 വര്‍ഷങ്ങളില്‍ കനത്ത നഷ്ടം മണിമലയാറിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായി. 2021 ഒക്ടോബറില്‍ മുണ്ടക്കയത്തുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മണിമലയാറിലുണ്ടായ പ്രളയം മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലുണ്ടാക്കിയ നഷ്ടം ഏറെയായിരുന്നു.

മഴ ശക്തമായാല്‍ നദിയില്‍ പൊടുന്നനെ ജലനിരപ്പുയരുകയും പിന്നാലെ കരകവിയുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. നദിയുടെ വിസ്തൃതി കുറഞ്ഞതാണ് ഇതിനു പ്രധാന കാരണം. സുഗമമായ ജലമൊഴുക്ക് പലയിടങ്ങളിലും തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

മഴ ശക്തമായതിനു പിന്നാലെ മണിമലയാറ്റിലെ ജലമൊഴുക്ക് ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വെണ്ണിക്കുളം കോമളം കടവിൽ ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ടു. കല്ലൂപ്പാറയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നദിയിലെ ജലനിരപ്പ് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ട്.

കൂടാതെ വള്ളംകുളത്തും ജലനിരപ്പ് നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. കല്ലൂപ്പാറയില്‍ 2.83 മീറ്ററും വള്ളംകുളത്ത് 2.05 മീറ്ററുമാണ് ഇന്നലെ രാവിലെ മണിമലയാറ്റിലെ ജലനിരപ്പ്. രണ്ടിടങ്ങളിലും തിങ്കളാഴ്ചത്തെ അപേക്ഷിച്ച് ഒരു മീറ്ററോളം ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

മൂന്ന് മീറ്ററിലെത്തുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്കിത്തുടങ്ങും. കല്ലൂപ്പാറയില്‍ മുമ്പ് 9.64 മീറ്ററിലേക്കും വള്ളംകുളത്ത് 6.84 മീറ്ററിലേക്കും ജലനിരപ്പ് ഉയര്‍ന്നതാണ് നിലവിലെ റിക്കാര്‍ഡ്.

ഒഴുക്കിൽപ്പെട്ട് കാണാതായ ബിഹാർ സ്വദേശിയെ കണ്ടെത്താനായില്ല

മല്ലപ്പള്ളി: മണിമലയാറ്റിൽ കോമളം കടവിൽ തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ബിഹാർ സ്വദേശി നരേഷി(25)നെ കണ്ടെത്താനായില്ല.

ഇന്നലെ തിരുവല്ലയിൽനിന്നുള്ള ഫയർഫോഴ്സും വൈക്കത്തുനിന്നെത്തിയ സ്കൂബാ ടീമും
സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും നരേഷിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും.

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതും ശക്തമായ ഒഴുക്കും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.