"മുത്തിയമ്മ' കവിതാ സമാഹാരം പ്രകാശനം ചെയ്തു
Wednesday, February 26, 2025 3:04 PM IST
ഒന്‍റാരിയോ: പ്രവാസി എഴുത്തുകാരനും കവിയുമായ ടോം എറത്തിന്‍റെ "മുത്തിയമ്മ' എന്ന കവിതാ സമാഹാരം പ്രശസ്ത സംവിധായകനും കലാകാരനുമായ ടോമിൻ ഡിസിൽവയും റവ. ഫാ. ബോബി ജോയിയും ചേർന്ന് പ്രകാശനം ചെയ്തു.

ഒന്‍റാറിയോയിൽ ഗൾഫ് സിറ്റിയിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രകാശനം നിർവഹിച്ചത്. കാനഡയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന ടോം ഏറത്തു കവി, കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

"സന്ധ്യയായി ഉഷസായി ഒന്നാം ദിവസം' എന്ന നോവലിന്‍റെ രചയിതാവാണ്. കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകളും, കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍റാരിയോയിലെ കലാ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.

"മുത്തിയമ്മ' പതിനാലു കവിതകളുടെ ഒരു സമാഹാരമാണ്. അതിൽ ഏറ്റവും വലിയ കവിതയാണ് മുത്തിയമ്മ. സമൂഹത്തിൽ പണ്ടും ഇപ്പോഴും നടമാടിക്കൊണ്ടിരിക്കുന്ന ചില അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പമുള്ള ചൂഷണവും എങ്ങനെ പാവപെട്ട മനുഷ്യമനസുകളെ സ്വാധീനിക്കുന്നു എന്നതാണ് ഈ കവിതയുടെ ഇതിവൃത്തം.

"നല്ല നനുനനുത്ത മഞ്ഞിൻ കണങ്ങൾ വീഴുന്നത് ദുരെ നിന്നും കാണുവാൻ നല്ല രസമാണ്. അപ്പോൾ പലതരം ഓർമകൾ ഓടിയെത്തും, ചെറുപ്പകാലവും, നമ്മുടെ ഇല്ലായ്മകളും, പ്രശനങ്ങളുമെല്ലാം അവിടെ അലിഞ്ഞു ഇല്ലാതെയാകുന്നു' എന്ന് ടോം തന്‍റെ കവിതയിലൂടെ കുറിക്കുന്നു.

വർഷങ്ങളായി കേരളത്തിലെ ഒരു കൂട്ടം ജനതയുടെ പേടിസ്വപ്നമായ മുല്ലപെരിയാറും കേരള ജനതയും ഭരണകൂടവും ഒന്നിച്ചു നിന്ന് ഒരു പുതിയ ഡാം മുല്ലപ്പെരിയാറിൽ കെട്ടിപ്പടുക്കണം എന്ന എല്ലാവരുടെയും ആവശ്യവും ഈ ചെറിയ കവിതയിൽ അടിവരയിട്ട് പറയുന്നു.

ഗീതകം ബുക്ക്സ് ആണ് കവിത സമാഹാരം പബ്ലിഷ് ചെയ്തത്.