ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാർഥിക്കണമെന്ന് ഫോർട്ട്‌വർത്ത് ബിഷപ് മൈക്കൽ ഓൾസൺ
Wednesday, February 26, 2025 7:27 AM IST
പി.പി. ചെറിയാൻ
ഡാളസ്: ഫ്രാൻസിസ് മാർപാപ്പ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും ഞായറാഴ്ച നടന്ന കുർബാനയ്ക്കിടെ മാർപാപ്പയ്ക്കും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി പ്രാർഥിക്കാൻ ഫോർട്ട്‌വർത്ത് കത്തോലിക്കാ രൂപത ബിഷപ് മൈക്കൽ ഓൾസൺ ഇടവകക്കാരോട് ആവശ്യപ്പെട്ടു.

ഡാളസ് കത്തോലിക്കാ രൂപതയുടെ വെബ്സൈറ്റിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കായി ഒരു പ്രത്യേക പ്രാർഥന ഉൾപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികൾ എല്ലാവരും പോപ്പിനായി പ്രാർഥിക്കണമെന്ന് ബിഷപ്പ് അഭ്യർഥിച്ചു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വൃക്ക തകരാറിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നു. കഴിഞ്ഞദിവസം ഫ്രാൻസിസ് മാർപാപ്പ‌‌യുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറയുന്നു.

ഡാളസ്ഫോർട്ട് വർത്തിലുള്ളവർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കർ പോപ്പിനുവേണ്ടി പ്രാർഥനയിലാണ്. ദീർഘകാല ശ്വാസകോശ രോഗമുള്ള ഫ്രാൻസിസ് മാർപാപ്പയെ ഒരാഴ്ച നീണ്ടുനിന്ന ബ്രോങ്കൈറ്റിസ് വഷളായതിനെ തുടർന്നാണ് ഫെബ്രുവരി 14ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

""അദ്ദേഹം പൂർണമായും സുഖം പ്രാപിച്ച് വത്തിക്കാനിൽ തിരിച്ചെത്തുമെന്നും ദൈവം ആഗ്രഹിക്കുന്നിടത്തോളം കാലം നമ്മെ മേയിക്കുകയും നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'' ഡാളസിലെ സെന്‍റ് റീത്ത കാത്തലിക് കമ്മ്യൂണിറ്റിയിലെ ഫാ. ജെയിംസ് ഡോർമാൻ പറഞ്ഞു.