ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റും
Wednesday, July 3, 2024 12:41 AM IST
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിലെ പഴയകെട്ടിടം പൊളിച്ച് മാറ്റും. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി വിദഗ്ധ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

പാലക്കാട് - കുളപ്പുള്ളി പ്രധാന പാതയോരത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലെ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് നഗരസഭയ്ക്കു സമർപ്പിച്ചിട്ടുണ്ട്.

നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനില വ്യാപാര സമുച്ചയമാണിത്. ബലക്ഷയത്തിന്‍റെ ലക്ഷണങ്ങൾ ഏറെയുള്ള കെട്ടിടമാണിത്.

10 വർഷംമുൻപുതന്നെ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ കാലപ്പഴക്കത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. അന്നു വ്യാപകമായി ചോർന്നൊലിച്ചിരുന്ന മുറികളിൽ സീലിങ്ങിൽ നിന്നു കോൺക്രീറ്റും പലതവണ അടർന്നുവീണിരുന്നു. അക്കാലത്തു കെട്ടിടത്തിനു മുകളിൽ ഷീറ്റ് മേഞ്ഞാണു നഗരസഭ താൽക്കാലിക പരിഹാരം കണ്ടിരുന്നത്.

പിന്നീടു കെട്ടിടത്തിനു പുറത്തും അകത്തും കോൺക്രീറ്റ് കഷണങ്ങൾ വീഴുന്നതു പതിവായി.
കെട്ടിടത്തിൽ കോൺക്രീറ്റിന് ഉപയോഗിച്ചിരുന്ന ഇരുമ്പുകമ്പികൾ പോലും തുരുമ്പെടുത്തു ദുർബലപ്പെട്ട നിലയിലാണെന്ന് ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശമുള്ളതായാണു വിവരം.

സ്റ്റാൻഡിനോടു ചേർന്നു പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായതിനു പിന്നാലെയാണു കാലപ്പഴക്കം ബാധിച്ച കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ ആലോചന തുടങ്ങിയത്. കെട്ടിടത്തിൽ നിലവിൽ ധനകാര്യസ്ഥാപനം ഉൾപ്പെടെ ഇരുപതോളം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ നഗരത്തിൽ ടിബി റോഡിലെ പഴയ മാർക്കറ്റ് കെട്ടിടത്തിനും ബലക്ഷയമുള്ളതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.

അതേസമയം, മാർക്കറ്റിലെ പുതിയ കെട്ടിടത്തിൽ പ്രശ്നങ്ങളിലെന്നാണു കണ്ടെത്തൽ നഗരസഭയുടെ കാലപ്പഴക്കം വന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെ ന്നാണ് സൂചന. ഇവിടെയുള്ള കച്ചവടക്കാരെ മാറ്റുകയും ഇവർക്ക് പുനരധിവാസം സാധ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.