മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത വീണ്ടും തകർന്നു
Tuesday, July 2, 2024 1:17 AM IST
വടക്കഞ്ചേരി: രണ്ടാഴ്ചമുമ്പ് കുഴിയടച്ച മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത വീണ്ടും തകർന്നു. അടച്ച കുഴികൾ തുറന്നതിനൊപ്പം പുതിയ കുഴികളും നിറഞ്ഞിരിക്കുകയാണ്. മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിൽ കിടങ്ങു കണക്കെയാണ് കുഴികൾ രൂപപ്പെടുന്നത്. ഇതിൽ ചാടി ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് നിത്യസംഭവമായിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ ചുറ്റും നിന്ന് നവീകരണം നടത്തിയ ഭാഗത്താണ് ഇത്തരത്തിൽ കിടങ്ങുകൾ ഉണ്ടാകുന്നത്. മംഗലം പാലം ജംഗ്ഷനിൽ പഴയ റോഡ് തകർച്ച ഓർമിപ്പിക്കും വിധം പ്രദേശമാകെ തകരുകയാണ്. ഇതിനടുത്ത് റോഡിലെ കൾവർട്ട് ഏത് സമയവും തകർന്ന് വീഴാമെന്ന സ്ഥിതിയിലാണിപ്പോൾ. കൾവർട്ടിന്‍റെ പകുതിഭാഗം ഈയടുത്ത് വാർപ്പ് കഴിഞ്ഞിരുന്നു. ശേഷിച്ച ഭാഗമാണ് അപകടാവസ്ഥയിലുള്ളത്. മഴക്കാലത്തിനു മുന്നേ ചെയ്യേണ്ട പണികൾ മഴക്കാലമാകാൻ കാത്തു നിന്നതാണ് ദുരിതത്തിനിടയാക്കിയിട്ടുള്ളത്.

മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അപകടകുഴികളുടെ ആഴവും പരപ്പും കൂടി നാട്ടുകാർ ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.

റോഡ് നാലുവരി പാതയാക്കി വികസിപ്പിക്കും എന്നൊക്കെ പറഞ്ഞ് കുറച്ചു വർഷങ്ങളായി നല്ല രീതിയിലുള്ള റീടാറിംഗ് ഈ പാതയിൽ നടന്നിട്ടില്ല. താത്കാലികമായ കുഴിയടക്കൽ മാത്രമാണ് വർഷങ്ങളായി ഇവിടെ നടക്കുന്നത്. ഇതിന് നിലനിൽപ്പുമില്ല.