ലഹരിമരുന്നുകടത്ത്, വില്പന സംഘങ്ങളിൽ സ്ത്രീകളും
Monday, July 1, 2024 1:09 AM IST
വടക്കഞ്ചേരി: അന്യസംസ്ഥാനങ്ങളിൽനിന്നു മാരക മയക്കുമരുന്നായ എംഡിഎംഎപ്പോലെയുള്ളവ കടത്തുന്നതിലും ഇവിടെ വില്പന നടത്തുന്നതിലും സ്ത്രീകളും കണ്ണികളാണെന്നു അധികൃതർ.

പിടിക്കപ്പെടാതിരിക്കാനും വില്പന സുഗമമാക്കാനുമാണ് സ്ത്രീകളെ കണ്ണികളാക്കി മയക്കുമരുന്ന് സംഘങ്ങൾ തലമുറകളെ നശിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് എംഡിഎംഎയുമായി മംഗലംഡാം സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണങ്ങളിലാണ് മയക്കു മരുന്നു കടത്താൻ സ്ത്രീകളും കണ്ണികളാകുന്നുണ്ടെന്ന സംശയങ്ങൾ ബലപ്പെട്ടിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വാണിയംപാറയിൽ എംഡിഎംഎ പിടികൂടിയ കേസിന്‍റെ അന്വേഷണത്തിലും സ്ത്രീകളുടെ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്.

പാലക്കാട് പോലീസ് പിടികൂടുന്ന വലിയ ലഹരി കേസുകളിൽ ഒന്നായാണ് വാണിയംപാറയിലെ ലഹരി വേട്ടയെ കാണുന്നത്.റോഡിൽ ഭീതി പരത്തി പോലീസ് വാഹനങ്ങൾ ഉൾപ്പെടെ തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കടത്ത് സംഘത്തെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും വടക്കഞ്ചേരി പോലീസും ചേർന്നാണ് പിടികൂടിയത്.

എംഡിഎംഎ എന്നത് അതി മാരകമായ ലഹരി വസ്തുവാണ്. വെള്ള, ഇളംമഞ്ഞ നിറങ്ങളിൽ ഇത് വരുന്നുണ്ട്. ക്രിസ്റ്റൽ രൂപത്തിലും ഗുളിക രൂപത്തിലുമുണ്ട്. പിടികൂടുന്നതു പത്തുഗ്രാമാണെങ്കിൽ പോലും വലിയ അളവായാണ് ഇതു അധികൃതർ വിലയിരുത്തുന്നത്. ദിവസങ്ങളോളം ലഹരിക്കടിമപ്പെടാൻ ഇതിന്‍റെ ചെറിയൊരു നുള്ള് മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

വാണിയംപാറയിൽ നിന്നു 110 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. ഇതിനാൽ അതീവ ഗൗരവത്തോടെ തന്നെയാണ് അന്വേഷണസംഘം ഇതിനെ കാണുന്നതും.

പലപ്പോഴും മാരക ലഹരി മരുന്നുകൾ കഴിച്ചാണ് ബംഗളൂരുവിൽനിന്നും മറ്റും യുവാക്കൾ കാറോടിച്ച് കേരളത്തിൽ എത്തുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

കർണാടകയിലെ പല രഹസ്യ കേന്ദ്രങ്ങളിലും എംഡിഎംഎ ഉണ്ടാക്കുന്നതായും വിവരങ്ങളുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇത്തരം മാരക ലഹരി വസ്തുക്കളുടെ നിർമാതാക്കളാകുന്നതിൽ കൂടുതലെന്നതും ഞെട്ടിപ്പിക്കുന്ന വിവരവും അധികൃതർ പറയുന്നു.