പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ തുടങ്ങി
Monday, July 1, 2024 1:09 AM IST
ഷൊർണൂർ: യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് റെയിൽവേയുടെ പച്ചകൊടി- പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയൊരുങ്ങുന്നു. രണ്ടാം പ്ലാറ്റ്‌ഫോമിൽ രണ്ടിടങ്ങളിലാണ് മേൽക്കൂര നിർമിക്കുന്നത്. ഇതിന്‍റെ പ്രവൃത്തികൾ സ്റ്റേഷനിൽ ആരംഭിച്ചു.

തൂണുകൾ സ്ഥാപിക്കുന്നതിനായുള്ള അടിത്തറ നിർമാണമാണ് തുടങ്ങിയിട്ടുള്ളത്. രണ്ടാം പ്ലാറ്റ്‌ഫോമിൽ മേൽക്കൂരയില്ലാത്ത രണ്ടുഭാഗങ്ങളിലാണ് മേൽക്കൂര നിർമിക്കുക.

ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇതിനായുള്ള നിർമാണ പ്രവൃത്തിക്ക്‌ തുടക്കമായിട്ടുണ്ട്. സ്റ്റേഷനിൽ എൻജിൻ വന്നുനിൽക്കുന്ന ഭാഗത്തും അവസാനത്തെ ബോഗികൾ വന്നുനിൽക്കുന്ന ഭാഗത്തുമാണ് പുതുതായി മേൽക്കൂരകൾ വരിക.

നിലവിൽ മഴ പെയ്യുമ്പോഴും വെയിൽ കത്തുമ്പോഴും വലിയ ബാഗുകളുമെടുത്ത് കോച്ചുകളിലേക്ക് എത്താൻ നനഞ്ഞും വിയർത്തും ഓടേണ്ട സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്. മുഴുവൻ സ്ഥലത്തും മേൽക്കൂര സ്ഥാപിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.

ഒന്നാം പ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് കൗണ്ടർമുതൽ പകുതിഭാഗം വരെയും രണ്ടാം പ്ലാറ്റ്‌ഫോമിൽ എൻജിൻ വന്നു നിൽക്കുന്നയിടത്തെ കുറച്ചുഭാഗത്തും മാത്രമാണ് മേൽക്കൂരയുള്ളത്. ജനറൽ കംപാർട്ടുമെന്‍റുകളിൽ യാത്രചെയ്യുന്നവർക്കും ദുരിതമാണ്. വണ്ടി വന്നുനിൽക്കുമ്പോൾ മുൻവശത്തേക്ക് ഓടേണ്ട സ്ഥിതിയാണ്.

സ്‌റ്റേഷന്‍റെ മധ്യഭാഗത്തായല്ല ടിക്കറ്റ് കൗണ്ടറുള്ളത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ അവസാന ബോഗികൾ വന്നുനിൽക്കുന്നയിടത്താണ് ടിക്കറ്റ് നൽകുന്ന സ്ഥലം. നിലവിൽ യാത്രക്കാരുടെ ആവശ്യപ്രകാരം മൂന്നിടങ്ങളിൽ ചെറിയ ഷെൽട്ടറുകൾ നിർമിച്ചിട്ടുണ്ട്.
എന്നാൽ, ദീർഘദൂരയാത്രക്കാർക്ക് ഇതുകൊണ്ട് വലിയ ഗുണമില്ല.

ഭൂരിഭാഗം സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വന്നുനിൽക്കുന്നയിടങ്ങൾ തുറന്നാണ് കിടക്കുന്നത്. നിലവിൽ നോൺ സബർബൻ കാറ്റഗറിയിൽ അഞ്ചാംസ്ഥാനമാണ് പട്ടാമ്പിക്ക്.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർ പട്ടാമ്പിസ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളും കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പും അനുവദിച്ചാൽ വലിയ വിഭാഗം യാത്രക്കാർക്ക് ആശ്വാസമാവും.

കൃത്യമായ കോച്ച് പൊസിഷൻ ബോർഡുകളടക്കം പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കേണ്ടതുണ്ട്. പട്ടാമ്പി- പള്ളിപ്പുറം റോഡിലെ പ്ലാറ്റ്‌ഫോം ഭാഗത്ത് ഒരു കാൽനടപ്പാതകൂടി സ്ഥാപിക്കേണ്ടത് ആവശ്യമാണ്.

നിലവിൽ സ്‌റ്റേഷൻ വളപ്പിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ ഏറെ സ്ഥലം ലഭ്യമായിട്ടുണ്ട്.

ഇതോടെ സ്‌റ്റേഷന്‍റെ മധ്യഭാഗത്തേക്ക് ടിക്കറ്റ് കൗണ്ടറും ഓഫീസും മാറ്റിസ്ഥാപിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. റെയിൽവേ സ്റ്റേഷന്‍റെ മറ്റുള്ള നവീകരണ പ്രവർത്തികളും തുടർന്ന് നടക്കും എന്നാണ് സൂചന.