കൊശവൻകോട്ടിൽ വീണ്ടും പുലിയെ കണ്ടു: കൂടു സ്ഥാപിക്കാൻ തീരുമാനം
Wednesday, June 19, 2024 1:51 AM IST
കൊല്ലങ്കോട്: രണ്ടാഴ്ചയായി ഗ്രാമവാസികളെ ഭയപ്പെടുത്തിവരുന്ന പുലി വീണ്ടും പ്രത്യക്ഷപ്പെട്ടു. കൊശവൻകോട്ടിൽ പുലർച്ചെ പത്രവിതരണക്കാരനാണ് പുലിയെ കണ്ടത്. വിവരം അറിഞ്ഞതിനെ തുടർന്ന് എംഎൽഎ. കെ. ബാബു, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സത്യപാൽ, വനം വകുപ്പു ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

സ്ഥലത്തു കണ്ട കാൽപാദ അടയാളം പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. കൂടുവെയ്ക്കുന്നതിനു സാങ്കേതികതടസം കാണിച്ച് നാട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് എംഎൽഎ മുന്നറിയിപ്പു നൽകി. ഇതോടെ കൂടുവെയ്ക്കാമെന്ന് വനംവകുപ്പ് അധികൃതർ സമ്മതിച്ചു. ഉചിതമായ സ്ഥലം കണ്ടെത്തി കൂടു സ്ഥാപിക്കാൻ നടപടികളും ആരംഭിച്ചു. കാമറകളിൽ പുലിസാന്നിധ്യം ദൃശ്യമാകാതിരുന്നതാണ് കൂടുസ്ഥാപിക്കാൻ അനുമതി ലഭിക്കാത്തതെന്ന് ഫോറസ്റ്റ് ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.