മംഗലംഡാമിന്‍റെ വികസനത്തിൽ ജനപ്രതിനിധികൾക്കും സർക്കാരിനും മെല്ലെപ്പോക്ക്
Wednesday, June 19, 2024 1:51 AM IST
വടക്കഞ്ചേരി: മംഗലം ഡാം ടൂറിസ്റ്റ് കേന്ദ്രം, റോഡുകൾ, കുടിവെള്ള പദ്ധതി ഉൾപ്പെടെ മലയോര മേഖലയുടെ വികസനത്തിൽ ജനപ്രതിനിധികൾക്കും സർക്കാരിനും മെല്ലെപ്പോക്കു നയം. തൊട്ടടുത്ത കണ്ണമ്പ്രയിൽ വ്യവസായ പാർക്കിന്‍റെ പേരിൽ പ്രദേശത്തെ റോഡുകളെല്ലാം സംസ്ഥാന - ദേശീയപാത നിലവാരത്തിൽ വീതി കൂട്ടി വികസിപ്പിച്ചപ്പോൾ ജില്ലയിലെ തന്നെ രണ്ടാമത്തെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്ന മംഗലംഡാം വിനോദസഞ്ചാരകേന്ദ്രം ഇന്നും കടുത്ത അവഗണന നേരിടുകയാണ്.

മംഗലം ഡാമിലേക്കുള്ള പ്രധാന റോഡ് തകർന്നിട്ട് കാലങ്ങളായെങ്കിലും റിപ്പയർ വർക്കു പോലും നടത്തുന്നില്ല. വിനോദസഞ്ചാര കേന്ദ്രത്തിൽ ഇടയ്ക്കിടെ കോടികളുടെ പദ്ധതികൾ കൊണ്ടുവന്ന് ഫണ്ട് ദുർവ്യയം നടത്തും. അതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കുറഞ്ഞ ചെലവിൽ സഞ്ചാരികളെ ആകർഷിക്കാവുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാമെന്നിരിക്കെ ജനപ്രതിനിധികൾക്കൊന്നും അതിന് താത്പര്യമില്ല. മലയോരവാസികളും അവിടുത്തെ കച്ചവടക്കാരും അതുവഴി രക്ഷപ്പെടണ്ട എന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുടുംബമായി മംഗലംഡാം കാണാനെത്തുന്നവർ ചുരുക്കം.

പൊന്തക്കാടും വിജനമായ പ്രദേശങ്ങളാണ് വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിൽ. കുടിവെള്ളം പോലും ഇവിടെ കിട്ടില്ല. മംഗലംഡാമിലെ മണ്ണും ചെളിയും നീക്കം ചെയ്യൽ നിലച്ചിട്ട് രണ്ടു വർഷത്തിലേറെയായി. നിർത്തിവച്ച പ്രവൃത്തി പുനരാരംഭിക്കുവാനുള്ള നടപടികൾക്കും വേഗതയില്ല. മംഗലംഡാം സ്രോതസായുള്ള കുടിവെള്ള പദ്ധതി വിജയിക്കണമെങ്കിൽ മണ്ണ് നീക്കം ചെയ്ത് ഡാമിൽ കൂടുതൽ വെള്ളം സംഭരിക്കണം.

130 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണവും പൈപ്പിടലുമൊക്കെ നടക്കുന്നുണ്ടെങ്കിലും വേനലിൽ ഡാമിൽ വെള്ളം ഉണ്ടാകുന്നതിനുള്ള നടപടികളില്ല. പൈപ്പ് വകയിൽ കുറെ കമ്മീഷൻ തട്ടാനുള്ള വഴികളാണ് തകൃതിയായി നടക്കുന്നതെന്നാന്ന് ആരോപണമുയരുന്നത്. അടുത്ത ദിവസം വെള്ളം വരുമെന്ന മട്ടിലാണ് വീടുകളിൽ ടാപ്പ് സ്ഥാപിക്കുന്നത്. മുടപ്പല്ലൂരിൽ നിന്നും മംഗലംഡാമിലേക്കുള്ള പ്രധാന റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.

പത്തു കിലോമീറ്റർ ദൂരം വരുന്ന റോഡിൽ നിറയെ വലിയ കുഴികളാണ്. റോഡ് നന്നാക്കാൻ രണ്ടുകോടിയിൽപരം രൂപയുടെ ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്ന് പറയുന്നു. ഇത്രയും കടുത്ത വേനലിൽ റോഡ് നന്നാക്കാതെ ഇനി മഴക്കാലം കഴിഞ്ഞേ അതു ചെയ്യൂ. കിഴക്കഞ്ചേരി പഞ്ചായത്തിൽ കോരഞ്ചിറയിൽ നിന്ന് തുടങ്ങുന്ന വാൽക്കുളമ്പ്, പനംങ്കുറ്റി വഴി പന്തലാംപാടം ഭാഗത്ത് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മലയോരപാത തകർന്ന് വർഷങ്ങളായി. റോഡ് റിപ്പയർ ചെയ്യുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഒരു വർഷം മുമ്പ് എംഎൽഎയുടെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ അതൊന്നും റോഡിൽ ചെലവഴിച്ചതായി കണ്ടില്ല. പീച്ചി വനത്തോടു ചേർന്ന് പോകുന്ന പാതയാണിത്. പനംങ്കുറ്റി ക്വാറിക്കു മുകളിലും ഫോറസ്റ്റ് വാച്ചർ ഷെഡിനും ഇടക്കുള്ള ഭാഗത്ത് ആന ഇറങ്ങുന്ന പ്രദേശം കൂടിയാണ്. രാത്രികാലങ്ങളിൽ ആന മുന്നിൽ പെട്ടാൽ പെട്ടെന്ന് വാഹനം ഓടിച്ചുപോകാൻ പോലും റോഡിലെ കുഴികൾ മൂലം കഴിയാത്ത സ്ഥിതിയുണ്ട്.

പലതവണ വാഹന യാത്രികർക്കു നേരെ ആനയുടെ ആക്രമണം ഉണ്ടായിട്ടുള്ള സ്ഥലം കൂടിയാണിത്. മംഗലംഡാം, പാലക്കുഴി ഉൾപ്പെടെ മലയോരവാസികൾക്ക് വടക്കഞ്ചേരി ടൗൺ എത്താതെ തൃശൂർ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് ഈ മലയോരപാത. എന്നാൽ മലയോരവാസിൾക്ക് യാത്രാ സൗകര്യങ്ങളെല്ലാം ഇത്ര മതി എന്ന മട്ടിലാണ് ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും മലയോരത്തെ വികസനത്തെ കാണുന്നത്. ശബ്ദമുയർത്തേണ്ട കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളും എല്ലാം മൗനത്തിലുമാണ്.