ചിറക്കഴ പാലം ദുര്‍ബലം; പുനര്‍നിര്‍മാണത്തിനു നടപടിയില്ല
Friday, June 21, 2024 1:47 AM IST
കൊടകര: പഞ്ചായത്തിലെ ചിറക്കഴ പാലം കാലപ്പഴക്കംമൂലം ദുര്‍ബലാവസ്ഥയിലായി. എണ്‍പതുവര്‍ഷത്തോളം പഴക്കമുള്ള പാലത്തെ താങ്ങിനിര്‍ത്തുന്ന കരിങ്കല്‍കെട്ടുകള്‍ ഇളകിയതിനാല്‍ പാലം അപകടാവസ്ഥയിലാണെന്നു നാട്ടുകാര്‍ പറയുന്നു. ദേശീയപാതയിലെ പേരാമ്പ്രയേയും കനകമലയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്.

റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി 1940 കളിലാണ് ചിറക്കഴയില്‍ പാലം നിര്‍മിച്ചത്. കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായ പാലത്തിന്‍റെ പ്രധാന കോണ്‍ക്രീറ്റ് സ്ലാബും ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ട്. സ്ലാബിന്‍റെ അടിഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തായിനില്‍ക്കുകയാണ്. സ്ലാബുകളെ താങ്ങിനിര്‍ത്തുന്ന കരിങ്കല്‍കെട്ടും ദുര്‍ബലമായ നിലയിലാണ്.

കനകമലയില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും പേരാമ്പ്ര ദേശീയപാതയിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടാവസ്ഥയിലുള്ള ചിറക്കഴ പാലത്തിലൂടെയാണ്. പാലത്തിനു വീതിയില്ലാത്തതും കൈവരികളില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.ഈസ്റ്ററിനുമുന്പുള്ള വലിയനോമ്പുകാലത്ത് ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ കനകമലയിലേക്ക് കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍ എത്തുന്നത് ഈ പാലത്തിലൂടെയാണ്. പാലത്തിന്‍റെ ദുര്‍ബലാവസ്ഥ ഗ്രാമസഭകളിലും മറ്റ് അധികാരകേന്ദ്രങ്ങളിലും പലവട്ടം അവതരിപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. എത്രയും വേഗം പാലം പുനര്‍നിര്‍മി ക്കാന്‍ നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.