ശക്തൻ ആർക്കേഡിന്‍റെ അരക്ഷിതാവസ്ഥ; ജീവനക്കാർ പിരിഞ്ഞുപോകുന്നു
Sunday, June 16, 2024 7:38 AM IST
തൃശൂർ: മഴപെയ്താൽ വെള്ളക്കെട്ടും വൈദ്യുതപ്രവാഹവുംമൂലം കോർപറേഷനു കീഴിൽ ശക്തൻനഗറിലെ ശക്തൻ ആർക്കേഡ് എന്ന ടിയുഡിഎ ബിൽഡിംഗിലെ മുറികളിൽനിന്നു ജീവനക്കാർ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നതായി പരാതി.

ബിൽഡിംഗിന്‍റെ അരക്ഷിതാവസ്ഥ ചർച്ചചെയ്യാൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണു പ്രശ്നം ചർച്ചയായത്.

കെട്ടിടത്തിലെ ശുചിമുറികൾ സമയത്തു വൃത്തിയാക്കാത്തതിനാൽ പല കടകളിലെയും വനിതാ ജീവനക്കാർ ഉൾപ്പെടെ ജോലി ഉപേക്ഷിച്ചു പോകുകയാണെന്നും പരാതിയുണ്ട്.

ഇതിനുപുറമെ കടകളുടെ മുന്പിലെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം കടകളിലേക്ക് ആളുകൾ വരുന്നതും കുറയ്ക്കാനിടയാക്കി. വെളിച്ച സംവിധാനത്തിന്‍റെ അഭാവവും പൈപ്പുകളിൽനിന്ന് അഴുക്കുവെള്ളം വരുന്നതും ജീവനക്കാർക്കു തീരാതലവേദനയാണു സൃഷ്ടിക്കുന്നത്. കെട്ടിടത്തിലെ ചോർച്ചയും പൊതുവായ മാലിന്യങ്ങൾ കൊണ്ടുപോകുന്നില്ലെന്നും സെക്യൂരിറ്റി ജീവനക്കാരനുപോലും വേണ്ടത്ര പരിരക്ഷ ലഭിക്കുന്നില്ലെന്നും വ്യാപക ആരോപണമുണ്ട്.
നിലവിൽ കിഫ്ബി, ഇപിഎഫ്, പിന്നാക്ക വിഭാഗം ഓഫീസ്, ഹോട്ടലുകൾ അടക്കം അന്പതോളം സ്ഥാപനങ്ങളിലായി മുന്നൂറോളം സ്ത്രീകളും പുരുഷന്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

വിഷയത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാമെന്ന് യോഗത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി അറിയിച്ചു. ജനകീയ ആസൂത്രണത്തിന്‍റെ ഭാഗമായി ബിൽഡിംഗിലെ പ്രധാന ആവശ്യങ്ങൾ നടത്താമെന്നുമാണ് ഉറപ്പുനൽകിയിരിക്കുന്നത്.

സംഭവത്തിൽ എല്ലാവരും കൂടിയുള്ള ആലോചനായോഗം ചേരാത്തതാണ് അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കിയതെന്നും ഫണ്ട് ഉണ്ടായിട്ടും ഒന്നും പ്രാബല്യത്തിൽ വരുത്താൻ ശ്രമം നടക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കരോളിൻ ജെറീഷ്, അസിസ്റ്റന്‍റ് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് നവാസ്, ജോയ് കൊള്ളന്നൂർ, ജിമ്മി മാത്യു എന്നിവർ പങ്കെടുത്തു.