പാലാ ടൗണില്‍ മദ്യപാനികൾ അഴിഞ്ഞാടുന്നു
Tuesday, June 25, 2024 9:18 PM IST
പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങളുടെ സമാധാനം കെടുത്തി ഇവര്‍ അഴിഞ്ഞാടുകയാണ്.

ടൗണിലും സമീപപ്രദേശങ്ങളിലുമായി അനധികൃത മദ്യവില്പന കേന്ദ്രങ്ങള്‍ സജീവമാണ്. ഇവിടെനിന്നു മദ്യപിച്ചശേഷം ടൗണിലെത്തുന്ന മദ്യപാനികള്‍ വ്യാപാരികളെയും അതുവഴി കടന്നുപോകുന്ന യാത്രക്കാരെയുമെല്ലാം അസഭ്യം വിളിക്കുക പതിവായിരിക്കുകയാണ്. എതിര്‍ക്കാന്‍ ചെല്ലുന്നവരെ കൈയേറ്റവും ചെയ്യും.

കഴിഞ്ഞ ഒരാഴ്ചയായി മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്നു വ്യാപാരികള്‍ പരാതിപ്പെടുന്നു. കട്ടക്കയം റോഡിലും ഇവിടുത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലും സമീപത്തെ പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിലും മദ്യവില്പനശാലയുടെ പരിസരങ്ങളിലെ പറമ്പുകളിലും ടൗണിലെ ചില കള്ളുഷാപ്പുകളുകളുടെ സമീപവുമാണ് മദ്യപാനികള്‍ തമ്പടിച്ചിരിക്കുന്നത്. പോലീസില്‍ വിവരമറിയിച്ചാലും പോലീസ് സ്ഥലത്തെത്തി മദ്യപാനികളോട് വീട്ടില്‍പോകാന്‍ നിര്‍ദേശിച്ച് മടങ്ങുകയാണ് പതിവെന്നാണ് ആക്ഷേപം. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഇവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു.

മദ്യപാനികളെ പിടികൂടാനോ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനോ പോലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മദ്യവില്പനശാലകളില്‍നിന്നു മദ്യം വാങ്ങി സമീപത്തുള്ള ഏതെങ്കിലും പെട്ടിക്കടകളില്‍നിന്നു ഗ്ലാസും കുപ്പിവെള്ളവും വാങ്ങി മദ്യം അകത്താക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. ഇത്തരക്കാര്‍ക്കെതിരേ പോലീസ് നടപടി വേണമെന്നാണ് ആവശ്യം.

കാമറകള്‍ പ്രവര്‍ത്തനരഹിതം

പാലാ: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കുടുക്കാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി പാലാ ടൗണില്‍ നടപ്പാക്കിയ കാമറാപദ്ധതി പാളുന്നു. വിവിധയിടങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണിയും പരിചരണവും പാളിയതോടെ കാമറയ്ക്കു മുന്നില്‍ ചിലന്തിവലകെട്ടി ദൃശ്യങ്ങള്‍ അവ്യക്തവുമാണ്.

നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, മീനച്ചിലാറിന്‍റെയും ളാലം തോടിന്‍റെയും പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 15 നിരീക്ഷണ കാമറകളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചത്. കൊച്ചി ആസ്ഥാനമായ ജിടെണ്‍ എന്‍ജിനിയറിംഗ് കമ്പനിയാണ് കാമറകള്‍ സ്ഥാപിച്ചത്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന സ്പില്‍ ഓവര്‍ പദ്ധതിയായിരുന്നു ഇത്. കാമറയുടെ പ്രവര്‍ത്തനം തുടങ്ങിയതിനൊപ്പം നിരീക്ഷണങ്ങള്‍ക്കുള്ള സംവിധാനം നഗരസഭയില്‍ സ്ഥാപിച്ചിരുന്നു. അതിനാല്‍തന്നെ കുറ്റകൃത്യവും മാലിന്യനിക്ഷേപവും ഏറെ നടക്കുന്ന രാത്രികാല ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പദ്ധതി പ്രയോജനരഹിതമാവുകയാണ്.

മാലിന്യം വലിച്ചെറിയുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനായിരുന്നു നഗരസഭ ലക്ഷ്യമിട്ടിരുന്നത്.പോലീസ് സ്റ്റേഷനിലേക്ക് കേബിള്‍വലിച്ച് ദൃശ്യങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കിലും കേബിള്‍ പൊട്ടിയതോടെ പ്രവര്‍ത്തനം നിലച്ചു. നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും നടക്കുമ്പോള്‍ പോലീസിന് കാമറാദൃശ്യങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു.