വരുന്നു, മീനച്ചിലാറ്റില്‍ മിനി ഡാം
Friday, June 28, 2024 5:25 AM IST
കോട്ടയം: വേനലില്‍ വറ്റിവരളുകയും വര്‍ഷകാലത്ത് പ്രളയവുമുണ്ടാകുന്ന മീനച്ചിലാറ്റില്‍ രണ്ടിനും പരിഹാരമായി മിനി ഡാം നിര്‍മിക്കുന്നു. പ്രളയ നിയന്ത്രണത്തിന്‍റെ ഭാഗമായി മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന ഒമ്പതു ഡാമുകളിലാണ് മീനച്ചിലാറ്റിലെ മിനി ഡാമും ഉൾപ്പെടുത്തിയിരിക്കുന്നത്.

പാലായില്‍ അരുണാപുരം സെന്‍റ് തോമസ് കോളജ് കടവിലാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ആയിട്ട് മിനി ഡാം നിര്‍മിക്കുന്നത്. പുതിയ സര്‍വേ പ്രകാരം ഉടന്‍ ഡിപിആര്‍ തയാറാക്കന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു.

നേരത്തെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി വിഭാവനം ചെയ്‌തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. മിനി ഡാമിനായി പുതിയ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കും. ഇതിനായി ടോപ്പോഗ്രഫി സര്‍വേയും നടത്തും. ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് വിംഗ് ഇതിനായി രൂപരേഖ തയാറാക്കും.

രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതി ഉടന്‍ നടപ്പാക്കുന്നതിനു വേണ്ടിയുള്ള തുടര്‍നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. ഡാം നിര്‍മിക്കുന്നതിനൊപ്പം മീനച്ചിലാറ്റില്‍ ഒഴുകിയെത്തിയ മണ്ണും അടിഞ്ഞുകൂടിയ ചെളിയും നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്ത് മീനച്ചിലാറ്റിലെയും ളാലം തോട്ടിലെയും ജലനിരപ്പ് ഉയര്‍ന്നു നിലനില്‍ക്കത്തക്ക വിധത്തില്‍ വേണം ഡാമിന്‍റെ രൂപരേഖയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.