മെഡി. കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം: എതിർത്ത് എച്ച്ഡിഎസ് ജീവനക്കാർ
Friday, June 28, 2024 6:48 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ സെക്യൂരിറ്റി സംവിധാനം വ്യാപകഅഴിമതിക്കും ആശുപത്രി വികസന സൊസൈറ്റിയെ സാമ്പത്തികമായി തകർക്കുവാനുമുള്ള ശ്രമമാണെന്ന് ആരോപണം. അടുത്തമാസം ഒന്നു മുതലാണ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്)ന്‍റെ സേവനം ആരംഭിക്കുന്നത്.

ഡെപ്യൂട്ടേഷനിൽ നിയമിതരാകുന്ന ഇവരുടെ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശന്പളവും മറ്റ് ആനൂകൂല്യങ്ങളും എച്ച്ഡിഎസ് വരുമാനത്തിൽനിന്നു വേണം വകയിരുത്താൻ. നിലവിൽ ബാങ്ക് ഓവർഡ്രാഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന എച്ച്ഡിഎസ് സംവിധാനത്തെ ഇത് തകർച്ചയിലേക്ക് നയിക്കുമെന്നാണ് എച്ച്ഡിഎസ് ജീവനക്കാർ ആശങ്കപ്പെടുന്നത്.

ഇപ്പോഴുള്ളവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി കിട്ടാത്തതിനാൽ ജീവനക്കാർ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നത്. അത്യാഹിതവിഭാഗം സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോൾ ഇവർക്കായി അവിടെ ഫൈവ് സ്റ്റാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. പുതിയസംവിധാനം വരുന്നതോടെ ജീവനക്കാരല്ലാതെ പൊതുപ്രവർത്തകരടക്കം മറ്റാർക്കും നിശ്ചിത സമയത്തല്ലാതെ വാർഡുകളിൽ പ്രവേശിക്കാനും കഴിയില്ല.

എട്ട് വർഷമായി എച്ച്ഡിഎസ് ജീവനക്കാരിൽ ഭൂരിപക്ഷത്തിനും പിഎഫ് നടപ്പിലാക്കിയിട്ടില്ല. മെഡിക്കൽ കോളജ് രൂപീകൃതമായതിനുശേഷം സർക്കാർ നിയമിതനായ സാർജന്‍റിന്‍റെ നേതൃത്വത്തിൽ പട്ടാളത്തിൽനിന്നു വിരമിച്ചവരെയാണ് സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചിരുന്നത്. അതിൽ ചിലരൊഴിച്ചാൽ ഭൂരിപക്ഷം ജീവിക്കാരും മാന്യമായി ഇടപെടുന്ന വരാണെന്നും ആശുപത്രി ജീവനക്കാർ പറയുന്നു.

പുതിയതായി നിയമിതനായ എച്ച്ഡിഎസ് മാനേജരുടെ കെടുകാര്യസ്ഥതയാണ് ഇതിനു മുന്പ് പലവട്ടം ആലോചിച്ചിട്ട് വേണ്ടെന്നു വച്ച പുതിയ സെക്യൂരിറ്റി സംവിധാനമെന്നും ഇഷ്ടക്കാരെ പലരേയും താക്കോൽ സ്ഥാനങ്ങളിൽ ഉറപ്പിച്ചും ഓഫീസുകളിൽ തിരുകിക്കയറ്റിയും എതിർശബ്ദങ്ങളെ നിശബ്ദമാക്കിയുമാണ് അധികൃതർ ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നു പറയപ്പെടുന്നു.

ഒന്നരവർഷം മാത്രമാണ് നിലവിലെ എച്ച്ഡിഎസിന്‍റെ കാലാവധി. അതിനുശേഷം വരുന്ന ആശുപത്രി വികസന സൊസൈറ്റിയുടെമേൽ ഭാരിച്ച സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കുന്നതിനും നിലവിലെ വിവിധ പരിശോധനകൾക്ക് വാങ്ങുന്ന ഫീസ് ഇരട്ടിയാക്കുവാനും ഇത് കാരണമാകുമെന്നും പറയുന്നു.