വടയാറിന്‍റെ മുത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയ ഇനി ഓർമച്ചിത്രം
Thursday, June 27, 2024 6:36 AM IST
തലയോലപ്പറമ്പ്: വടയാറിന്‍റെ മുത്തശി ചോലങ്കേരിൽ ഏലിക്കുട്ടി കുഞ്ചെറിയ (102) ഇനി ദീപ്തസ്മരണ. നൂറ്റിയേഴുവർഷം പഴക്കമുള്ള താൻ ജനിച്ചു വളർന്ന വീട്ടിൽ ഇന്നലെ രാവിലെ ഏഴോടെ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മക്കളുടെ സ്നേഹനിധിയായ അമ്മയും നാട്ടുകാരുടെ പ്രിയങ്കരിയായ അമ്മായിയുമായിരുന്ന ഏലിക്കുട്ടി കുഞ്ചെറിയയുടെ വേർപാട് നാടിനെയും ദുഃഖത്തിലാഴ്ത്തി.

അതിരമ്പുഴയിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ഏലിക്കുട്ടിയമ്മ എറണാകുളം സെന്‍റ് മേരീസിൽനിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആലപ്പുഴ കൈനകരി കളിപ്പറമ്പിൻ കെ.സി. കുഞ്ചെറിയായിരുന്നു ഏലിക്കുട്ടിയമ്മയുടെ ഭർത്താവ്. ഭർത്താവ് 31 വർഷങ്ങൾക്ക് മുമ്പ് മരിച്ചു.

വടയാർ ഉണ്ണിമിശിഹാ പള്ളി ഇടവകയുടെ മുത്തശി കൂടിയായിരുന്ന ഏലിക്കുട്ടിയമ്മയ്ക്ക് 14 മക്കളാണ്. ഇതിൽ എട്ടു പെണ്ണും ആറ് ആണുമാണ്. എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവർ. 14ൽ12പേരും ഉദ്യോഗസ്ഥരാണ്. നാലുപേർ ഡോക്‌ടർമാരും മൂന്നുപേർ അധ്യാപകരും ഒരാൾ അഭിഭാഷകനുമാണ്. ജീവിതാവസാനംവരെ ഏലിക്കുട്ടിയമ്മ കണ്ണാടിയുടെ സഹായമില്ലാതെ പത്രം വായിച്ചിരുന്നു. ഡയറിയെഴുത്തും വായനയുമായിരുന്നു പ്രധാന ഹോബി.

വടയാർ പള്ളിയിലെ മാറിവന്നിരുന്ന വികാരിമാരും പുതുതലമുറയിൽപ്പെട്ടവരും വടയാറിലെ പഴയകാല ചരിത്രം ഏലിക്കുട്ടിയമ്മയോടു ചോദിച്ചാണ് അറിഞ്ഞിരുന്നത്. മൂന്നാമത്തെ മകൻ സി.കെ. ഏബ്രഹാമിനൊപ്പമായിരുന്നു ഏലിക്കുട്ടിയമ്മയുടെ താമസം. ഏബ്രഹാമിന്‍റെ ഭാര്യ പെണ്ണമ്മ നടത്തിയിരുന്ന ഡയറി ഫാം, മത്സ്യക്കൃഷി, പച്ചക്കറിത്തോട്ടം തുടങ്ങിയവയുടെയൊക്കെ മേൽനോട്ടം ഏലിക്കുട്ടിയമ്മയ്ക്കായിരുന്നു. തെളിഞ്ഞ ഓർമയുണ്ടായിരുന്ന ഏലിക്കുട്ടിയമ്മ നാട്ടുകാരെ പേരുചൊല്ലി വിളിക്കുമായിരുന്നു.

ഏലിക്കുട്ടിയമ്മയുടെ 100-ാം പിറന്നാൾ മക്കളും ചെറുമക്കളും നാട്ടുകാരും ചേർന്ന് വർണപ്പകിട്ടോടെയാണ് ആഘോഷിച്ചത്. തുറന്ന ജീപ്പിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് വടയാർ പള്ളിയങ്കണത്തിൽനിന്ന് ഏലിക്കുട്ടിയമ്മയെ ചോലങ്കേരി വീട്ടിലേക്ക് ആനയിച്ചത്. മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് അവർക്ക് സാന്ത്വനമേകുന്നതിലും വീട്ടിൽവരുന്നവർക്ക് സ്നേഹവായ്പോടെ ഭക്ഷണം നൽകുന്നതിലും തത്പരയായിരുന്നു.