കോട്ടയത്തെ ആകാശപാത വീണ്ടും ചർച്ചകളിലേക്ക്
Thursday, June 27, 2024 6:36 AM IST
കോട്ടയം: കോട്ടയത്തെ ആകാശപാത വീണ്ടും ഭരണതലത്തില്‍ ചര്‍ച്ച. ആകാശപാത പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കവേയാണ് റോഡ് വികസനത്തിന്‍റെ ഭാഗമായി ആകാശപാത പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

ആകാശപാത കാണുമ്പോള്‍ കൊച്ചി ബിനാലെയ്ക്ക് ആരോ ഉണ്ടാക്കിയ രൂപം എംഎല്‍എയോടുള്ള സ്‌നേഹത്തെ പ്രതി സ്ഥാപിച്ചതാണോയെന്ന് സംശയിച്ചിരുന്നതായും പിന്നീട് മന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ആകാശപാതയാണെന്നു മനസിലായതെന്നും മറുപടി പറയവേ മന്ത്രി പരിഹസിച്ചു.

ലിയോ ചങ്ങനാശേരി എന്ന സ്വകാര്യ ഏജന്‍സിയുടെ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ആകാശപാത തുടങ്ങുന്നത്. ഇതു പുരോഗമിച്ചപ്പോഴാണ് നാറ്റ്പാക് ഏറ്റെടുത്തത്. പദ്ധതിയുമായിട്ടു യാതൊരു ബന്ധമില്ലെങ്കിലും റോഡ് സേഫ്റ്റി അഥോറിട്ടി പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി. പിന്നീട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല.

റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന റോഡ് സേഫ്റ്റി അഥോറിറ്റി അന്നു മാനദണ്ഡങ്ങള്‍ ലംഘിച്ച് പദ്ധതി ഏറ്റെടുക്കുകയായിരുന്നുവെന്നു മന്ത്രി കുറ്റപ്പെടുത്തി. കിറ്റ്‌കോ പദ്ധതി ഏറ്റെടുത്തു നിര്‍മാണം തുടങ്ങിയെങ്കിലും സ്ഥലം വിട്ടുതരാന്‍ നഗരസഭ മാത്രമാണ് അനുമതി നല്‍കിയത്. മറ്റു സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സ്ഥലം വിട്ടു നല്‍കാന്‍ തയാറായില്ല. പണി മുടങ്ങിയപ്പോള്‍ കോട്ടയത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി വിധിയുടെ അന്വേഷണത്തില്‍ കളക്ടര്‍ക്ക് കത്തു നല്‍കിയപ്പോള്‍ ആരും ഭൂമി തരാന്‍ സാധ്യതയില്ലെന്നും സ്ഥലം ഏറ്റെടുക്കാന്‍ വലിയ തുക വേണ്ടി വരുമെന്നുമാണ് മറുപടി കിട്ടിയത്. സ്ഥലമേറ്റെടുക്കാന്‍ റോഡ് സേഫ്റ്റ് അഥോറിറ്റിക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആകാശപാതയുടെ തുടര്‍പരിപാലനം, കടകളിലെ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപെടാനും അതോറിട്ടിക്ക് അധികാരമില്ല. ഈ സ്ഥിതിയില്‍ പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് ഐഐടി ആകാശപാതയേക്കുറിച്ച് നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ ആകാശപാതയുടെ അപര്യാപ്തത പഠിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാറ്റ്പാക്കിന്‍റെ പഠന റിപ്പോര്‍ട്ടില്‍ ആറു ലിഫ്റ്റും നാല് സ്റ്റെയര്‍ കെയ്‌സിനുമായി 17 കോടി രൂപ വേണ്ടി വരുമെന്നും പറഞ്ഞു. ഇത്രയും തുക മുടക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ മന്ത്രി സ്ഥലം ഏറ്റെടുക്കാതെ നിലവിലെ സ്ഥിതിയില്‍ പാത നിര്‍മിച്ചാല്‍ കോട്ടയം നഗരത്തിന്‍റെ വികസനത്തിന്‍റെ ഭാഗമായി പിന്നീട് ഇതു മുഴുവന്‍ പൊളിച്ചു മാറ്റേണ്ടിവരുമെന്ന സൂചനയും മന്ത്രി നല്‍കി.

ഇപ്പോൾ ആകാശപാത പൂര്‍ത്തീകരിക്കണമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 17.5 കോടി രൂപയ്ക്കു പുറമേ ഐഐടി നിര്‍ദേശപ്രകാരം സ്ഥിരത വര്‍ധിപ്പിക്കാനും തുടര്‍പരിപാലനത്തിനുള്ള ചെലവിലേക്കുമായി വലിയ ഒരു തുക വേണ്ടി വരുമെന്നാണ് കിറ്റ്‌കോ പറയുന്നത്. ഇപ്രകാരമുണ്ടാക്കുന്ന ആകാശപ്പാത ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരുന്ന കോട്ടയം ടൗണില്‍ ഭാവിയില്‍ റോഡ് വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരും. ഈ സാഹചര്യത്തില്‍ കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആകാശപാതയുടെ നിര്‍മാണം നടത്താന്‍ സാധിക്കില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം: തിരുവഞ്ചൂർ

കോട്ടയം: ഒരു നാടിന്‍റെ ദുഃഖമായി നില്‍ക്കുന്ന ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഒന്നുംതന്നെ കോടതിയില്‍ പറയാത്തതാണ്.

കോടതിക്കു മുമ്പാകെ നില്‍കുന്ന വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി ആവശ്യമായ പണം അനുവദിച്ചാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും കോട്ടയത്തിന്‍റെ ചിരകാല അഭിലാഷം പൂവണിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.