വന്യമൃഗശല്യത്തിനു പരിഹാരം കാണണം: ഡിസിസി
Wednesday, June 19, 2024 7:36 AM IST
കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന വന്യമൃഗശല്യത്തിനു അടിയന്തര പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാരും ധനകാര്യ സ്ഥാപനങ്ങളും കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. വന്യമൃഗശല്യം മൂലം വനാതിർത്തി പ്രദേശങ്ങളിലെ കർഷകരും മറ്റും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

ആന, കുരങ്ങ്, മയിൽ, മാൻ ഉൾപ്പെടെ മൃഗങ്ങളെ പേടിച്ച് കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കടുവകൾ വളർത്തുമൃഗങ്ങൾക്ക് ഭീഷണി ഉയർത്തുകയാണ്. കൃഷിനാശം മൂലം ജീവിതം വഴിമുട്ടിയ കർഷകരെ ജപ്തി നോട്ടീസ് അയച്ച് ധനകാര്യസ്ഥാപനങ്ങൾ ദ്രോഹിക്കുകയാണ്. ഈ സാഹചര്യത്തിലും കർഷകന് സമാശ്വാസം പകരുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കില്ലെന്നു കുറ്റപ്പെടുത്തി.

പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ, നജീബ് കരണി, ആർ. രാജേഷ്കുമാർ, ബിനു തോമസ്, ഡി.പി. രാജശേഖരൻ, എച്ച്.ബി. പ്രദീപ്, ശ്രീകാന്ത് പട്ടയൻ, പി.ഡി. സജി, കമ്മന മോഹനൻ, പി.വി. ജോർജ്, ചിന്നമ്മ ജോസ്, ബീന ജോസ്, എൻ.സി. കൃഷ്ണകുമാർ, എൻ.യു. ഉലഹന്നാൻ, നിസി അഹമ്മദ്, ഒ.ആർ. രഘു, കമ്മന മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, പോൾസണ്‍ കൂവക്കൽ, എ.എം. നിശാന്ത്, ബി. സുരേഷ് ബാബു, ജിൻസണ്‍ തൂപ്പുങ്കര, വർഗീസ് മുരിയങ്കാവിൽ എന്നിവർ പ്രസംഗിച്ചു.