68-ാം മിനിറ്റില്‍ ഗ്യുലിയാനോ സിമിയോണി ഒരു ഗോള്‍ മടക്കി അര്‍ജന്റീനയ്ക്ക് ആശ്വാസം നല്കി. സമനിലയ്ക്കായി അര്‍ജന്റീന ആക്രമിച്ചുകൊണ്ടേയിരുന്നു.
ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യന്‍ മെദിന അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡായിരുന്നു. മത്സരത്തിനിടെ കാണികൾ കളത്തിലിറങ്ങി മത്സരം തടസപ്പെടുത്തി. പിന്നീട് കാണികളെ ഒഴിപ്പിച്ചശേഷം മത്സരം പുനരാരംഭിച്ചു.
ഗ്രൂപ്പ് സിയില്‍ സ്പെയിന് 2-1ന് ഉസ്ബക്കിസ്ഥാനെ തോല്പിച്ചു. സ്പെയിനിനായി മാര്‍ക് പുബിലും സെര്‍ജിയോ ഗോമസും ഗോള്‍ നേടി. ഉസ്ബക്കിസ്ഥാനായി എല്‍ഡോര്‍ ഷോമുറോഡോവു വലകുലുക്കി.