202 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ യുഎഇക്കു കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. ക്യാപ്റ്റൻ ഇഷാ ഓസ (36 പന്തിൽ 38) ഒരറ്റത്തു നിന്നെങ്കിലും 7.3 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. കവിഷ എഗ്ഗോഡ്ഗെയാണ് (32 പന്തിൽ 40 നോട്ടൗട്ട്) യുഎഇ ഇന്നിംഗ്സിലെ ടോപ് സ്കോറർ. മൂന്നു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കവിഷയുടെ ഇന്നിംഗ്സ്. ഇന്ത്യക്കുവേണ്ടി ദീപ്തി ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്ക് അടുത്തു.
പാക് ജയം ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ 49 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റിന് നേപ്പാളിനെ തകർത്ത് ആദ്യജയം സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാൻ സെമി ഫൈനൽ സാധ്യത നിലനിർത്തി. സ്കോർ: നേപ്പാൾ 108/6 (20). പാക്കിസ്ഥാൻ 110/1 (11.5).
ഓപ്പണർമാരായ ഗുൾ ഫെറോസ (35 പന്തിൽ 57), മുനീബ അലി (34 പന്തിൽ 46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗായിരുന്നു പാക്കിസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്.