മുംബൈയിലെ വൈദ്യുതിതടസം: പിന്നിൽ ചൈനീസ് ഹാക്കർമാർ?
മുംബൈയിലെ വൈദ്യുതിതടസം: പിന്നിൽ ചൈനീസ് ഹാക്കർമാർ?
Monday, March 1, 2021 11:04 PM IST
വാഷിംഗ്ടൺ: മുംബൈയിൽ കഴിഞ്ഞ ഒക്ടോബർ 12 ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനു പിന്നിൽ ചൈനീസ് ഹാക്കർമാരുടെ അട്ടിമറിയാണെന്നു യുഎസ് സൈബർ വിദഗ്ധരുടെ നിഗമനം.

ചൈനീസ് സർക്കാരിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന റെഡ് എക്കോ എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഇന്ത്യയിലെ അതിസങ്കീർണ വൈദ്യുതിവിതരണ സംവിധാനത്തിൽ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നു മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള റിക്കോർഡഡ് ഫ്യൂച്ചർ എന്ന കന്പനിയാണു കണ്ടെത്തിയത്.

മുംബൈ നഗരത്തിൽ വൈദ്യുതിയെത്തിക്കുന്ന കന്പനികളുടെ സെർവറുകളിൽ പല അക്കൗണ്ടുകളിലൂടെയാണു ഹാക്കർമാർ നുഴഞ്ഞുകയറിയത്. വൈദ്യുതിവിതരണം തകരാറിലായതോടെ നഗരം സ്തംഭിച്ചിരുന്നു. ട്രെയിനുകൾ വരെ നിർത്തിവച്ചു. കോവിഡിനെത്തുടർന്നു വീട്ടിലിരുന്നു ജോലിചെയ്തിരുന്ന ലക്ഷക്കണക്കിന് ആളുകളെയും വൈദ്യുതിതടസം ബാധിച്ചതോടെ രാജ്യത്തിന്‍റെ വാണിജ്യതലസ്ഥാനം സ്തംഭിക്കുകയായിരുന്നു.


ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകിയിരുന്നു. യുഎസ് കന്പനിയുടെ പഠനറിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.