കടുത്തുരുത്തി: പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ സ്‌കഫോള്‍ഡിംഗ് ചെരിഞ്ഞു താഴെ വീണ് പരിക്കേറ്റ കൈക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫ് ഫിലിപ്പ് (ഔസേപ്പച്ചന്‍ -53) ആണ് മരിച്ചത്. ആസാം സ്വദേശികളായ ലോകന്‍ കിഷ്‌ക്കു, റോബി റാം സോറന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.

ഇന്നലെ രാവിലെ കുറുപ്പന്തറ മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്‌സ് പള്ളിയിലാണ് അപകടം. എല്ലാ വര്‍ഷവും പിതൃവേദിയംഗങ്ങളുടെ നേതൃത്വത്തിലാണ് പള്ളിയുടെ സീലിംഗ് വൃത്തിയാക്കിയിരുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്നലെയും ഔസേപ്പച്ചന്‍റെ നേതൃത്വത്തില്‍ പണി നടന്നത്.


സ്‌കഫോള്‍ഡിംഗില്‍ കയറിനിന്ന് മൂവരും സീലിംഗ് വൃത്തിയാക്കുന്നതിനിടെ ഇതു ചെരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഔസേപ്പച്ചനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ മിനി മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലിയ, ലിഡ, ഡിയ, സിയ, മിയ. സംസ്‌ക്കാരം പിന്നീട്.