ക്രിക്കറ്റിൽ 10 വ്യത്യസ്ത രീതിയിൽ ബാറ്ററെ പുറത്താക്കാൻ നിയമമുള്ളിൽ ഒന്നുമാത്രമാണ് ഫീൽഡ് തടസപ്പെടുത്തൽ. ബൗൾഡ്, ലെഗ് ബിഫോർ ദ വിക്കറ്റ് (എൽബിഡബ്ല്യു), ക്യാച്ച്, റണ്ണൗട്ട്, സ്റ്റംപ്ഡ്, ഹിറ്റ് വിക്കറ്റ്, ഡബിൾ ഹിറ്റ്, ടൈംഡ് ഔട്ട്, മങ്കാദിംഗ് എന്നിവയാണ് മറ്റ് നിയമപരമായ ഔട്ടുകൾ.
ചിറകറ്റ് കിവീസ് ആദ്യ ടെസ്റ്റിൽ ജയം നേടിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ഒന്നാംദിനം അവസാനിക്കുന്പോൾ കിവീസിന്റെ ചിറകൊടിച്ചു. ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 66.2 ഓവറിൽ 172ന് അവസാനിച്ചിരുന്നു. എന്നാൽ, തിരിച്ചടിച്ച ബംഗ്ലാദേശ് ഒന്നാംദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിലൂടെ പുറത്തായ മുഷ്ഫിക്കറാണ് (83 പന്തിൽ 35) ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഷഹാദത്ത് ഹൊസൈൻ 31 റണ്‍സ് നേടി. ന്യൂസിലൻഡിനായി സ്പിന്നർമാരായ മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ മൂന്ന് വീതവും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡ് ആദ്യദിനം അവസാനിച്ചപ്പോൾ 12.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന നിലയിലാണ്. സ്പിന്നർമാരായ തൈജുൾ ഇസ്ലാം രണ്ടും മെഹിഡി ഹസൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമോ എന്നതാണ് രണ്ടാംദിനമായ ഇന്നറിയേണ്ടത്. വെളിച്ചക്കുറവിനെ തുടർന്ന് നേരത്തേ മത്സരം അവസാനിപ്പിച്ച ഒന്നാംദിനം 79 ഓവർ മാത്രമാണ് എറിഞ്ഞത്, വീണ 15 വിക്കറ്റിൽ 13ഉം സ്പിന്നർമാർ സ്വന്തമാക്കുകയും ചെയ്തു.