രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
Wednesday, July 3, 2024 1:39 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മണിപ്പുരിന്‍റെ പേരിലുള്ള വലിയ പ്രതിപക്ഷ ബഹളത്തിനിടയിലും മണിപ്പുരിനെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാതെ, രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യാക്രമണം. രാഹുൽ ഗാന്ധിക്ക് കുട്ടിയുടെ ബുദ്ധിയാണെന്നും സഖ്യകക്ഷികളുടെ ചെലവിൽ വളരുന്ന ഇത്തിൾക്കണ്ണിയാണ് കോണ്‍ഗ്രസെന്നും മോദി പരിഹസിച്ചു.

ഹിന്ദുക്കളെ അപമാനിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുക്കൾക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ഗൂഢാലോചന നടക്കുന്നു. ഹൈന്ദവ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുക എന്നതാണു കോണ്‍ഗ്രസിന്‍റെ ആവാസവ്യവസ്ഥ. അവർക്കിതൊരു ഫാഷനാണ്.

ഹിന്ദുമതത്തെ മലേറിയയും ഡെങ്കി പനിയുമായി അവരുടെ സഖ്യകക്ഷികൾ താരതമ്യം ചെയ്യുന്നു. അവർ കൈയടിക്കുന്നു. ദൈവങ്ങളെ അനാദരിച്ചതും ഹിന്ദുവികാരം വ്രണപ്പെടുത്തിയതും രാജ്യം ഒരിക്കലും മറക്കില്ല- രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്നലെ ലോക്സഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ബിജെപിക്കാരും ആർഎസ്എസുകാരും ശരിയായ ഹിന്ദുക്കളല്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ മോദി കടന്നാക്രമിച്ചു. ഹിന്ദുഭീകരത എന്ന വാക്ക് വരെ സൃഷ്ടിച്ചു. തിങ്കളാഴ്ച സംഭവിച്ചത് ഗൗരവമായി കാണണം. നിങ്ങളെ അനാദരിച്ച രീതി. ബാലിശമായ പ്രവൃത്തിയായി ഇതിനെ അവഗണിക്കരുത്. അവർക്കു ദുരുദ്ദേശ്യങ്ങളുണ്ട്.

അവരുടെ നുണകൾ ആളുകളുടെ ബുദ്ധിയെ ചോദ്യംചെയ്യുന്നു. 2014നു മുന്പ് രാജ്യത്ത് അഴിമതിയും ഭീകരതയും പടർന്നുപിടിച്ചതു താൻ മാറ്റി. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ നിരത്തിയ പ്രധാനമന്ത്രി, ഇന്ത്യയെ ലോകത്തിന്‍റെ മുന്പിലെത്തിക്കുകയാണു തന്‍റെ ഏക ലക്ഷ്യമെന്നും പറഞ്ഞു.

രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ പൂജ്യം കിട്ടിയിട്ടും രാഹുലും കോണ്‍ഗ്രസും ഹീറോ ചമയുകയാണ്. തുടർച്ചയായ മൂന്നാം തവണയും തന്‍റെ സർക്കാരിനെയാണു ജനം അധികാരത്തിലേറ്റിയത്. കേന്ദ്രത്തിൽ മാത്രമല്ല, ഒഡീഷയിലും ആന്ധ്രപ്രദേശിലും അരുണാചൽ പ്രദേശിലും സിക്കിമിലും എൻഡിഎ അധികാരത്തിലെത്തി.

മാസങ്ങൾക്കു മുന്പ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ജയിച്ചു. സഖ്യകക്ഷികളുടെ സഹായമില്ലാതെ മത്സരിച്ച സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം കുറഞ്ഞു. ആഘോഷങ്ങൾക്കിടയിൽ കോണ്‍ഗ്രസ് ജനവിധി മറക്കരുതെന്നും പരിശോധിക്കണമെന്നും മോദി ഓർമപ്പെടുത്തി.

കോണ്‍ഗ്രസ് നുണകളെ രാഷ്‌ട്രീയത്തിന്‍റെ ആയുധമാക്കി. എല്ലാ സ്ത്രീകൾക്കും പ്രതിമാസം 8,500 രൂപ വീതം ധനസഹായം നൽകുമെന്ന കോണ്‍ഗ്രസിന്‍റെ വാദ്ഗാനം എവിടെപ്പോയി? വോട്ടിംഗ് യന്ത്രങ്ങൾ, ഭരണഘടന, സംവരണം, റഫാൽ, എച്ച്എഎൽ, എൽഐസി, ബാങ്കുകൾ എന്നിവയിലെല്ലാം കോണ്‍ഗ്രസ് കള്ളം പറയുകയാണെന്നു മോദി ആരോപിച്ചു. അഗ്നിവീർ പദ്ധതിയെക്കുറിച്ചും കാർഷികോത്പന്നങ്ങളുടെ താങ്ങുവിലയെക്കുറിച്ചും പറഞ്ഞതും നുണകളാണ്. 60 വർഷം രാജ്യം ഭരിച്ച പാർട്ടി അരാജകത്വത്തിന്‍റെ പാത തെരഞ്ഞെടുക്കുന്നു.

രാജ്യം വികസനത്തിന്‍റെ പാത തെരഞ്ഞെടുക്കുന്പോഴും അരാജകത്വം പരത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്ത് കലാപം ഉണ്ടാക്കാനും ശ്രമിച്ചു. തങ്ങളുടെ സംസ്ഥാനങ്ങളിൽ സാന്പത്തിക അരാജകത്വം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. അപകടകരമാണത്. തെക്കും വടക്കും തമ്മിലും വടക്കും പടിഞ്ഞാറും തമ്മിലും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. മതത്തിന്‍റെയും ജാതിയുടെയും പേരിലും ഭിന്നിപ്പിക്കാൻ അവർ കുപ്രചരണങ്ങൾ നടത്തുകയാണ്. വിഘടനവാദികൾക്കു തെരഞ്ഞെടുപ്പിൽ സീറ്റു നൽകിയെന്നും മോദി പറഞ്ഞു.

അധികാരക്കൊതികൊണ്ടാണ് കോണ്‍ഗ്രസ് ഏകാധിപത്യ ഭരണത്തിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അംബേദ്കർ, ജഗജീവൻ റാം, ചരണ്‍ സിംഗ്, സീതാറാം കേസരി തുടങ്ങിയവരെയെല്ലാം അപമാനിച്ചു.

ജീഗജീവൻ റാമിനെ പ്രധാനമന്ത്രിയാക്കരുതെന്ന് ഇന്ദിര നിർദേശിച്ചു. ദളിത് വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. നെഹ്റുവും ഇന്ദിരയും രാജീവും സംവരണത്തിന് എതിരായിരുന്നു. ജനം സത്യം അറിയണമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.