നായ്ക്കനാലിലെ ആൽമരം അപകടാവസ്ഥയിൽ
Wednesday, June 26, 2024 1:24 AM IST
തൃശൂർ: വടക്കുന്നാഥ ക്ഷേത്രഭൂമിയിലെ മറ്റൊരു ആൽമരംകൂടി അപകടാവസ്ഥയിൽ. ആൽ മുറിച്ചുമാറ്റണമെന്നു ക്ഷേത്രോപദേശകസമിതി. എന്നാൽ, മരം പൂർണമായി മുറിച്ചുമാറ്റേണ്ടതില്ലെന്നും അഞ്ചടിയോളം വലിപ്പത്തിൽ വെട്ടിച്ചെറുതാക്കി ചികിത്സനടത്തി തിരികെ കൊണ്ടുവരാമെന്നും കെഎഫ്ആർഐ.

തൃശൂർ പൂരം തിരുവന്പാടിയിൽ കൊടികയറിയതിനുശേഷം മുളയിൽ കൊടികെട്ടിവച്ച് ഉയർത്തുന്ന ആലുകളിൽ ഒന്നായ ഈ ആൽ ആചാരപ്പെരുമകൊണ്ടും പഴമകൊണ്ടും നഗരത്തിന്‍റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. നിലവിൽ അടിഭാഗംവരെ ദ്രവിച്ച ആൽ ഏതു നിമിഷവും നിലംപൊത്താമെന്നിരിക്കെ മുന്നറിയിപ്പുബോർഡുകളും അധികൃതർ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്. കെഎഫ്ആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിധോധനയിലും ആൽമരം ദയനീയാവസ്ഥയിലാണെന്നു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ പറഞ്ഞു.

എന്നാൽ കൊടിനാട്ടൽ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മരം പൂർണമായും മുറിച്ചുമാറ്റേണ്ടതില്ലെന്നും പകരം വെട്ടിച്ചെറുതാക്കി ചികിത്സചെയ്ത് തിരികെ കൊണ്ടുവരുമെന്നുമാണ് കെഎഫ്ആർഐ അറിയിക്കുന്നതെന്നും മറ്റൊരു റിപ്പോർട്ടുണ്ട്.

നേരത്തേ വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തെ ആൽമരം കാലപ്പഴക്കത്താൽ മുറിച്ചുമാറ്റാൻ ഭീഷണി നേരിട്ടപ്പോഴും വിവിധ ചികിത്സകൾ നടത്തി അതിനെ തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെങ്കിലും നായ്ക്കനാലിലെ ആലിന്‍റെ വിഷയത്തിൽ അതു പ്രാവർത്തികമാക്കാൻ കഴിയില്ലെന്നാണ് ക്ഷേത്ര ഉപദേശക സമിതി അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട് ആലിന്‍റെ ചില്ലകൾ മുറിച്ചുമാറ്റിയിരുന്നു. ആറുമാസങ്ങൾക്കു മുൻപ് ആലിലെ ചില്ല ഒടിഞ്ഞുവീണ് അപകടവും ഉണ്ടായിട്ടുണ്ട്. ട്രാൻസ്പ്ലാന്‍റ് ചെയ്ത് പുതിയ ആൽമരം സ്ഥാപിക്കാമെന്നു തിരുവന്പാടി ദേവസ്വം സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കൊച്ചിൻ ദേവസ്വം ബോർഡ് തന്നെ വിഷയത്തിൽ നടപടികൾ സ്വീകരിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.