മുഖ്യമന്ത്രിക്കു വഴിമാറാം, ജനങ്ങളോ...?
Monday, June 24, 2024 1:35 AM IST
സ്വന്തം ലേഖകൻ

തൃശൂർ: തകർന്നു തരിപ്പണമായ റോഡുകൾ നാടിന്‍റെ നായകനെ കാണിക്കാതിരിക്കാൻ പോലീസിന്‍റെ കണ്ണുപൊത്തിക്കളി. മുഖ്യമന്ത്രി പിണറായി വിജയൻ കുന്നംകുളത്തുനിന്നു തൃശൂരിലെത്തിയത് 20 കിലോമീറ്ററിലധികം ചുറ്റിവളഞ്ഞ് വടക്കാഞ്ചേരിവഴി! കാരണമൊന്നുമാത്രം. കുന്നംകുളം- തൃശൂർ റോഡിന്‍റെ തകർച്ച. ഒറ്റച്ചോദ്യം - നടുവൊടിക്കുന്ന റോഡിലൂടെ യാത്ര ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിക്കു വഴിമാറാം. വാഹനവ്യൂഹത്തിന് 20 കിലോമീറ്റർ അധികമോടാം. പാവം ജനങ്ങളോ..!

റോഡുകളുടെ തകർച്ച പുതിയ സംഭവമല്ല. നടുവൊടിക്കുന്ന, ചിലപ്പോൾ ജീവനെടുക്കുന്ന കുഴികൾ. റോഡിൽ നിറഞ്ഞ പാതാളക്കുഴികൾമൂലം എത്ര അപകടങ്ങൾ, എത്ര മരണങ്ങൾ, അപകടത്തിൽ പരിക്കേറ്റവർമുതൽ നട്ടെല്ലിനു ചികിത്സ തേടുന്നവർവരെ. അധികാരികൾ പക്ഷേ, കണ്ട മട്ടില്ല. കാണാനുള്ള അവസരം ഒഴിവാക്കാനാണ് മിടുക്ക്.

ആക്സിലൊടിയുന്ന വാഹനങ്ങൾ വേറെ. ബസുകളടക്കമുള്ള പല വാഹനങ്ങൾക്കും അറ്റകുറ്റപ്പണി ദിനചര്യപോലെയായിട്ടുണ്ട്. റോഡിന്‍റെ തകർച്ചയിൽ പൊറുതിമുട്ടി, 26 മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ബസുടമകളും ജീവനക്കാരും. കോഴിക്കോട് - കുറ്റിപ്പുറം - തൃശൂർ റോഡിന്‍റെയും തൃശൂർ-കൊടുങ്ങല്ലൂർ റോഡിന്‍റെയും നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാലസമരം.

കുഴിയടയ്ക്കൽ നേർച്ചപോ ലെയാണ് അധികാരികൾ ക്ക്. അടച്ചതിലും വേഗത്തിൽ തുറക്കുന്ന കുഴികൾ. പണംവിഴുങ്ങുന്ന തട്ടിപ്പുപണികളാണ് എല്ലായിടത്തും. മൂന്നുമാസത്തിനിടെ ആറേഴു തവണയെങ്കിലും അടച്ച കുഴികളുണ്ട്.

തകർന്ന റോഡുകളുടെ ചില കാഴ്ചകൾ മാത്രമാണി വിടെ...