മുരിയാട് പഞ്ചായത്തില്‌ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
Monday, June 24, 2024 1:35 AM IST
മുരിയാട്: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ സിപിഎം അനുഭാവിയെ നിയമിക്കാന്‍ നീക്കമെന്ന ആരോപണവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്.

കഴിഞ്ഞദിവസംചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വിഷയത്തില്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തുകളില്‍നിന്നു ഒഴിവാക്കിയ ഹോസ്പിറ്റല്‍ കിയോസ്‌ക് മെസഞ്ചര്‍ കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന തസ്തികയിലാണ് പാര്‍ട്ടി അനുഭാവിയെ നിയമിക്കാന്‍ ഭരണസമിതി തീരുമാനമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണം. ഈ തസ്തികയില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടരുതെന്നും ഇവരുടെ തൊഴില്‍ സംരക്ഷണത്തിന് ഉചിതമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരിക്കു ജോലിയില്‍ തുടരാം. ഇതാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

2013 മുതല്‍ ഹോസ്പിറ്റല്‍ കിയോസ്‌ക് മെസഞ്ചര്‍ കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലിചെയ്തിരുന്ന ജീവനക്കാരിയെ മാര്‍ച്ച് 31നു ജീവനക്കാരിയുടെ കാലാവധി അവസാനിക്കുകയും അവരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് പറഞ്ഞു. നിയമനം നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് പിരിച്ചുവിട്ട ഫെബ്രുവരി അവസാനത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് രണ്ടുതവണ പഞ്ചായത്ത് കമ്മിറ്റി കൂടിയെങ്കിലും ഈ നിയമനവുമായി ബന്ധപ്പെട്ട അജണ്ട കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിയോജിപ്പ് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളില്‍ അനുകൂലമായ മറുപടി സര്‍ക്കാരില്‍നിന്നു ലഭിച്ചില്ലെങ്കില്‍ ഭരണസമിതിയുടെ തീരുമാനം നടപ്പിലാക്കാന്‍ നിയമമുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

കോണ്‍ഗ്രസ് അംഗങ്ങളുടെയും സെക്രട്ടറിയുടെയും അഭിപ്രായംമാനിക്കാതെ നിയമനംനടത്താന്‍ തീരുമാനിച്ചാല്‍ കോടതിയില്‍ കേസ് കൊടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും നിയമനം സത്യപ്രതിജ്ഞാലംഘനമാണെന്നും കോണ്‍ഗ്രസ് അംഗങ്ങളായ ശ്രീജിതത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്‍, നിത അര്‍ജുനന്‍ എന്നിവര്‍ പറഞ്ഞു.

മുരിയാട് പഞ്ചായത്ത് ഒാഫീസിനു
മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ ഇന്ന്

മുരിയാട്: ഇല്ലാത്ത തസ്തികയില്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ വിവിധ ജോലികളില്‍ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള സിപിഎം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി ഇന്ന് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.

ബ്ലോാക്ക് പ്രസിഡന്‍റ് സോമന്‍ ചിറ്റേത്ത് ഉദ്ഘാടനംചെയ്യും. മണ്ഡലം പ്രസിഡന്‍റ് സാജു പാറേക്കാടന്‍ അധ്യക്ഷതവഹിക്കും.