മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു, രോഗഭീതിയിൽ നഗരം
Tuesday, June 25, 2024 1:27 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പകർച്ചവ്യാധികൾ ഒന്നൊന്നായി പടരുന്പോഴും നഗരത്തിൽ കുമിഞ്ഞുകൂടി മാലിന്യങ്ങൾ. നഗരത്തിന്‍റെ ഹൃദയഭാഗത്തടക്കം പലയിടങ്ങളിലും ഇരുട്ടിന്‍റെ മറവിൽ ഇവ തള്ളുന്നതു പതിവായി. മാലിന്യനിർമാർജനത്തിന് അവാർഡ് വരെ കരസ്ഥമാക്കിയിട്ടുളള കോർപറേഷനിലാണ് ഈ അവസ്ഥ.

തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിനു മുൻപിലും തിരക്കു കുറവുള്ള സ്വിമ്മിംഗ് പൂൾ റോഡിലും ദിനംപ്രതി മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്പോൾ അവ തടയാനോ തുടർനടപടികൾ സ്വീകരിക്കാനോ അധികാരികൾക്കു കഴിയാത്തതു മേഖലയെ പുതിയൊരു കുപ്പത്തൊട്ടിയാക്കി മാറ്റുകയാണ്. ഹോട്ടൽ, ബേക്കറി മാലിന്യങ്ങളാണ് ഏറിയപങ്കും. വിവിധ ഇടങ്ങളിൽ നടക്കുന്ന ചായസത്കാരങ്ങൾക്കുശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളും കടലാസ് ഗ്ലാസുകൾ അടക്കമുള്ളവയും തള്ളുന്ന ഇടമായും ഇവിടം മാറി. തുടർച്ചയായി പെയ്യുന്ന മഴയിൽ മാലിന്യങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതു കൊതുകുകൾ പെറ്റുപെരുകാനും വഴിയൊരുക്കുന്നുണ്ട്.

വടക്കേ ബസ് സ്റ്റാൻഡ് നിർമാണത്തിന്‍റെ ഭാഗമായി നിർമിച്ച താൽക്കാലിക സ്റ്റാൻഡിനു പിൻവശത്തു തിരക്ക് കുറഞ്ഞതിനാൽ പുലർച്ചെ സമയങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതായി ആരോപണമുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ചീഞ്ഞു ദുർഗന്ധം വമിക്കുന്ന മേഖലയിൽ ഈച്ചശല്യം വർധിച്ചതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവയ്ക്കുന്നത്. തിരക്കേറെയുള്ള ചെട്ടിയങ്ങാടി ജംഗ്ഷനിൽ നടപ്പാതയോടു ചേർന്ന പ്രദേശത്തും മാലിന്യങ്ങൾ തള്ളുന്നതിനാൽ കാൽനടയാത്രികരും ദുരിതത്തിലാണ്. മാലിന്യങ്ങൾ ചാക്കുകളിലാക്കിയും അല്ലാതെയുമാണ് ഇവിടെ വലിച്ചെറിയുന്നത്.

നഗരത്തിലെ പൊതു ഇടങ്ങളെക്കാൾ അധികം സ്വകാര്യവ്യക്തികളുടെ ഭൂമികളിലും മാലിന്യം വലിച്ചെറിയുന്നതു തുടരുന്പോഴും അധികൃതർ മൗനത്തിലാണ്. പുതിയ പദ്ധതികൾ പലതും പ്രഖ്യാപിക്കുന്പോഴും അവ കർശനമായി നടപ്പാക്കാൻ ശ്രമിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.

എവിടെ വേസ്റ്റ്
സെർച്ചിംഗ് കമ്മിറ്റി...?

സീറോ വേസ്റ്റ് കോർപറേഷൻ ഉറപ്പാക്കുന്നതിനായി 25 ലക്ഷം രൂപയോളം ബജറ്റിൽ മാറ്റിവച്ച് വേസ്റ്റ് സെർച്ചിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടും മേഖലയിലെ ഇത്രയും വലിയ മാലിന്യപ്രശ്നം തടയാൻ കമ്മിറ്റിക്കു കഴിയാതെപോകുന്നത് വലിയ നാണക്കേടാണ്. കോർപറേഷനെ രണ്ടു മേഖലയാക്കി തിരിച്ച് രണ്ടു വാഹനങ്ങളിൽ സഞ്ചരിക്കുന്ന ജീവനക്കാർ, മാലിന്യം വലിച്ചെറിയുന്നതു പരിശോധിക്കാനും അതു ശേഖരിക്കാനും വലിച്ചെറിഞ്ഞവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുവാനും ചുമതലയുള്ളവരാണ്. ശേഖരിച്ച മാലിന്യം എംസിഎഫ് കേന്ദ്രങ്ങളിലേക്കു മാറ്റി നഗരത്തെ മാലിന്യരഹിതമാക്കാൻ ശ്രമം നടത്തേണ്ട ഇക്കൂട്ടരുടെ പ്രവർത്തനത്തിലെ പാളിച്ചകളും മാലിന്യം നിറയാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

പകർച്ചവ്യാധികൾ
പടരുന്നു

ജില്ലയിൽ ശനിയാഴ്ചമാത്രം പനിയുമായി ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 741 പേരാണ്. ആറുപേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയ 31 പേരിൽ 11 പേർക്കു ഡെങ്കി സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനി, മൂന്നുപേർക്ക് എച്ച് 1 എൻ 1 എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗങ്ങൾ തടയാൻ
വേണം ജാഗ്രത

മഴക്കാലത്തുണ്ടായേക്കാവുന്ന പകർച്ചവ്യാധികൾ തടയാൻ മാലിന്യങ്ങൾ വലിച്ചെറിയുന്നത് അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം. ഒരല്പം മുൻകരുതലെടുത്താൽ മഴയെത്തുടർന്നുള്ള വെള്ളക്കെട്ടും സാംക്രമികരോഗങ്ങളും ഒഴിവാക്കാം. വീടും പരിസരവും രോഗങ്ങൾ പകരാനുള്ള കേന്ദ്രമാകില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം. കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കുകയും അവ വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. സ്വയം ചികിത്സയും പാടില്ല.

കോർപറേഷന്‍റെ
നിസംഗത:
രാജൻ പല്ലൻ

നഗരത്തെ സന്പൂർണമാലിന്യരഹിതനഗരമാക്കാൻ വേണ്ടി ഏർപ്പെടുത്തിയ വേസ്റ്റ് സെർച്ചിംഗ് കമ്മിറ്റി ആദ്യകാലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നുവെങ്കിലും നിലവിൽ മന്ദഗതിയിലാണെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. കോർപറേഷന്‍റെ നിസംഗതയാണ് ഇതിനിടയാക്കിയത്. ഓരോ പദ്ധതികൾ നടപ്പാക്കി വാർത്തകളിൽ ഇടംപിടിക്കാൻ കാണിക്കുന്ന തിടുക്കം പിന്നീട് ഉണ്ടാകുന്നില്ല. മാലിന്യം വലിച്ചെറിയുന്നത് ഒരുപരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല.

ഇരുട്ടിന്‍റെ മറവിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കർശനനിയമനടപടികൾ സ്വീകരിക്കണം. നാടിന്‍റെ ഐശ്വര്യവും ആരോഗ്യവും ഉറപ്പുവരുത്തുവാൻ പ്രതിപക്ഷം കൂടെയുണ്ടാകും. എന്നാൽ ഭരണമുന്നണികൂടി അക്കാര്യങ്ങളിൽ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.