കടലാക്രമണം രൂക്ഷം; കെട്ടിടം വീണു, നാട്ടുകാർ റോഡ് ഉപരോധിച്ചു
Monday, June 24, 2024 1:35 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടലാക്രമണം അതിരൂക്ഷം. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. അഞ്ചങ്ങാടി വളവിലെ കെട്ടിടം കടലേറ്റത്തിൽ നിലംപതിച്ചു.

ഇവിടെ ബസ് സർവീസുള്ള റോഡും കടലും തമ്മിൽ പത്ത് മീറ്ററിന്‍റെ അകലമാണുള്ളത്. നിരവധി തെങ്ങുകൾ കടപുഴകി വീണു. കെട്ടിടങ്ങളും വീടുകളും റോഡും ഭീഷണിയിലാണ്.

പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡിൽ വെള്ളംകയറി. റോഡ് കവിഞ്ഞ് കടൽ കിഴക്കോട്ടേക്ക് കടന്നു. റോഡ് തകർച്ചയുടെ വക്കിലാണ്. ശുദ്ധജലം ലഭിച്ചിരുന്ന പ്രദേശങ്ങളിൽ ഉപ്പ് വെള്ളമായി. ഫല വൃക്ഷാദികൾ ഉപ്പുവെള്ളം കയറി നശിച്ചു. പഞ്ചായത്തിലെ എട്ടു കിലോമീറ്റർ ദൂരം ഭീഷണിയിലാണെന്ന് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.കെ. ബഷീർ പറഞ്ഞു.

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലികനാലും തെക്ക് ചേറ്റുവ പുഴയുമായി വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഉപ ദ്വീപാണ് കടപ്പുറം പഞ്ചായത്ത്. പലയിടങ്ങളിലും കടലും പുഴയും തമ്മിൽ മീറ്ററുകളുടെ വ്യത്യാസമാണുള്ളത്. പുലിമുട്ടോടുകൂടെയുള്ള കടൽഭിത്തിയാണ് ശാശ്വത പരിഹാരം.

ഈ ആവശ്യം ഉന്നയിച്ച് അഞ്ചങ്ങാടിവളവിൽ റോഡ് തടഞ്ഞ് നാട്ടുകാർ ജനകീയ സമരം നടത്തി. സമരത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സി. മുസ്താഖലി, പി.എം. മുജീബ്, പി.കെ. ബഷീർ, പി.എ അഷ്ക്കലി, കെ.ഡി. വീരമണി, വി.പി. മൻസൂറലി, വി.എം. മനാഫ്, ടി.ആർ.ഇബ്രാഹിം, സി.ബി.എ. ഫത്താഹ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചനടത്തി സമരം അവസാനിപ്പിച്ചു.