മഴ കനത്തു: ദേശീയപാതയിൽ ചതിക്കുഴികൾ രൂപപ്പെട്ടു തുടങ്ങി
Thursday, June 27, 2024 1:25 AM IST
കൊരട്ടി: രണ്ടു ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ ചാലക്കുടി പാലം മുതൽ പൊങ്ങംവരെയുള്ള ദേശീയപാതയിൽ ഒട്ടേറെ ചതിക്കുഴികൾ രൂപപ്പെട്ടു തുടങ്ങി. മഴ തുടരുന്നതോടെ കുഴികളുടെ എണ്ണം പെരുകുന്നതിനൊപ്പം ആഴവും വ്യാപ്തിയും വർധിക്കുകയാണ്. കുഴികളിൽ മഴവെള്ളം നിറയുന്നതിനാൽ ഇരുചക്രവാഹനങ്ങടക്കം അപകടത്തിൽപ്പെടുകയാണ്. റീ ടാറിംഗ് നടന്ന ഭാഗങ്ങളിൽപ്പോലും കുഴികൾ നിറയുകയാണ്.

ആധുനിക രീതിയിലുള്ള ടാറിംഗ് എന്നവകാശപ്പെടുമെങ്കിലും ഒരു മഴക്കാലത്തെ അതിജീവിക്കാനാകുന്നില്ലെന്നതാണ് യാഥാർഥ്യം. മുൻവർഷങ്ങളിൽ പ്രതിഷേധ സൂചകമായി പ്രാദേശിക കൂട്ടായ്മകൾ നടത്തിവരാറുള്ള ദേശീയപാതയിലെ കുഴിയെണ്ണൽ മത്സരങ്ങൾക്കു സാധ്യതയേറി. പൊതുസമൂഹത്തിന്‍റെ പ്രതിഷേധങ്ങൾക്ക് അവസരമൊരുക്കാതെ കുഴികളടയ്ക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.