ടി.എൻ. പ്രതാപനും അനിൽ അക്കരയ്ക്കും എതിരേ ആഞ്ഞടിച്ച് സേവ് കോണ്‍ഗ്രസ്
Wednesday, June 26, 2024 1:24 AM IST
തൃശൂർ: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പുപ്രചാരണങ്ങൾക്കു ചുക്കാൻപിടിച്ച നേതാക്കൾക്കെതിരായ കലാപത്തിനു ശമനമില്ല. കെപിസിസി മൂന്നംഗസമിതി ആരംഭിച്ച തെളിവെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നതിനു പുറമേ, ടി.എൻ. പ്രതാപനെയും അനിൽ അക്കരയെയും പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റിനു പരാതിയുമായി കോണ്‍ഗ്രസ് പ്രവർത്തകർ.

തൊലിപ്പുറമുള്ള ചികിത്സകൊണ്ടു കാര്യമില്ലെന്നും തെരഞ്ഞെടുപ്പുകമ്മിറ്റിയുടെ ചുമതലയുള്ള പ്രതാപനെയും അനിൽ അക്കരയെയും സസ്പെൻഡ് ചെയ്തില്ലെങ്കിൽ പ്രവർത്തകർ വെറുതേയിരിക്കില്ലെന്നും സേവ് കോണ്‍ഗ്രസ് പ്രവർത്തകർ എന്ന പേരുവച്ചു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആലത്തൂരിൽ പ്രവർത്തിക്കാതെ അനിൽ അക്കര തൃശൂരിലെത്തി പ്രതാപന്‍റെ ഇഷ്ടത്തിനു പ്രവർത്തിക്കുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തൃശൂരിലെ കോണ്‍ഗ്രസിന്‍റെ ശാപം പ്രതാപനും അനിൽ അക്കരയുമാണെന്നും അനുജൻ ബാങ്ക് കുത്തിപ്പൊളിച്ചു കളവു നടത്തിയെങ്കിൽ ചേട്ടൻ രാഷ്ട്രീയക്കൊള്ള നടത്തുകയാണെന്നും പ്രതാപന്‍റെ വിദേശയാത്ര ബിനാമി ബിസിനസ് നടത്താനാണെന്നും തമിഴ്നാട്ടിലും വിദേശത്തുമുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നും അക്കമിട്ടു പരാതിയിൽ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് വരുന്പോൾ പണംവാങ്ങി സീറ്റുകൾ വിൽക്കുന്നു, സീറ്റ് നൽകാമെന്നു പറഞ്ഞു പുതുക്കാട് ബാബുരാജിൽനിന്ന് 10 ലക്ഷം വാങ്ങി. തിരികെ നൽകിയില്ല, സ്നേഹതീരം അഴിമതി എഴുതിത്തള്ളാൻ ഉദ്യോഗസ്ഥനെ സ്വാധനിച്ചു, ആഡംബരജീവിതം അന്വേഷിക്കുക, പഞ്ചനക്ഷത്രസൗകര്യമുള്ള വീടിന്‍റെ ഉൾഭാഗം നേരിട്ടു പരിശോധിക്കുക, പ്രതാപനുവേണ്ടി പണംവാങ്ങുന്ന സി.സി. ശ്രീകുമാറിനും അനിൽ അക്കരയ്ക്കും ഈ തെരഞ്ഞെടുപ്പിൽ എത്ര കിട്ടിയെന്നു പരിശോധിക്കുക എന്നീ ആവശ്യങ്ങളും പരാതിയിലുണ്ട്. പരാതിയുടെ കോപ്പികൾ മാധ്യമങ്ങൾക്കു തപാൽവഴിയാണു ലഭിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്‍റണി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.