പഞ്ചായത്തിന്‍റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Wednesday, June 26, 2024 5:40 AM IST
മഞ്ചേരി : ഹരിത കര്‍മ സേനയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനം കാണാതായതിനെച്ചാല്ലി തൃക്കലങ്ങോട് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം.

മാലിന്യ സംസ്‌ക്കരണത്തിനായി 15 ലക്ഷം മുടക്കി വാങ്ങിയ മിനിലോറിയാണ് കാണാതായത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം വാഹനം തിരിച്ച് എത്തിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. പുതുതായി നിര്‍മിച്ച ആമയൂര്‍ അങ്കണവാടിക്ക് കാര മുണ്ടയുടെ പേര് നല്‍കണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അങ്കണവാടി നിർമാണത്തിനായി സൗജന്യമായാണ് മുണ്ട ഭൂമിവിട്ടു നല്‍കിയത്.

ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന പ്രസിഡന്‍റിന്‍റെ നയത്തിനെതിരേ അതൃപ്തിയും രേഖപ്പെടുത്തി. യോഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ ഹാളിന് പുറത്ത് പ്രതിഷേധമിരുന്നു. എം. ജസീര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു.

ജോമോന്‍ ജോര്‍ജ്, നിഷ എടക്കുളങ്ങര, പി. ഗീത, പ്രഭേഷ് എടക്കാട്, കെ. കൃഷ്ണ ദാസ്, പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു.

എന്നാല്‍ വാഹനത്തിലെ നിലവിലുണ്ടായ ഡ്രൈവര്‍ ജോലിയില്‍ നിന്നും രാജിവച്ചതോടെ വാഹനം ഓടിക്കാന്‍ ആളില്ലാത്ത സ്ഥിതിയായെന്നും അസി. സെക്രട്ടറിയുടെ കസ്റ്റഡിയില്‍ വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതാണെന്നും പ്രസിഡന്‍റ് യു.കെ. മഞ്ജുഷ അറിയിച്ചു.