രാത്രിയുടെ മറവിൽ മാലിന്യംതള്ളി; തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
Thursday, June 27, 2024 1:25 AM IST
എത്തിരുത്തി: രാത്രിയുടെ മറവിൽ മാലിന്യംതള്ളിയവരെകൊണ്ട് തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് കുഴിക്കക്കടവ് റോഡിലാണു കഴിഞ്ഞദിവസം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ തള്ളിയതായി കണ്ടെത്തിയത്. സിസിടിവി ഇല്ലാത്ത ഭാഗമാണിത്. വാർഡ് മെമ്പർ പി.എച്ച്. ബാബുവും ആർആർടി ടീമും ചേർന്നു മാലിന്യം പരിശോധിച്ചപ്പോൾ മെയിൽ ഐഡിയും ഫോൺ നമ്പറുമുള്ള കടലാസ് ലഭിച്ചു.

തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കു കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെട്ട ടീം നമ്പറിൽ വിളിച്ച് കാര്യംതിരക്കി. മാലിന്യം തള്ളാൻ വേറെ ടീമിനു കരാർ നൽകിയിരുന്നതായി അവർ സമ്മതിച്ചു.

വനിതയായ ഉടമ നൽകിയ നമ്പറിൽ വിളിക്കുകയും മാലിന്യംതള്ളിയതിനെ ദൂഷ്യഫലങ്ങൾ അറിയിക്കുകയും ചെയ്‌തെങ്കിലും അവർ പിഴ തുക അടയ്ക്കാൻ തയാറായില്ല. ഇതേ തുടർന്ന് റിപ്പോർട്ടാക്കി പഞ്ചായത്ത് സെക്രട്ടറി ഫയൽ കൈമാറി. പിഴത്തുക അടയ്ക്കണമെന്നും മാലിന്യം തിരിച്ചുകൊണ്ടു പോകണമെന്നുമുള്ള കർശന നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള വിവരം മെയിൽ ഐഡിയിലേക്ക് അയച്ചുകൊടുത്തു. ഇതിനു പിന്നാലെ തൃശൂരിലെ ഫ്ലാറ്റ് ഉടമയായ പ്രവാസി 15,000 രൂപ പിഴ തുക നൽകി. കൂടാതെ മാപ്പ് അപേക്ഷയും എഴുതിവാങ്ങി പ്രദേശത്ത് തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അനീഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി തുടങ്ങിയവർ നേതൃത്വം നൽകി.

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നു നീക്കംചെയ്യാൻ ഹരിതകർമ സേനയെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലരും ഇതു പ്രയോജനപ്പെടുത്തുന്നില്ലെന്നും ഇത്തരത്തിൽ മറ്റു പ്രദേശങ്ങളിൽ മാലിന്യം തള്ളുന്ന വ്യക്തികൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ടി. ബിനോയ് അറിയിച്ചു.