അനിൽ അക്കരയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ
Wednesday, June 26, 2024 1:24 AM IST
തൃശൂർ: സേവ് കോണ്‍ഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ. ഹൈറിച്ച് കന്പനിയിൽനിന്ന്പ്രതാപനുമായി ചേർന്ന് ഒരുകോടി ആവശ്യപ്പെട്ടു ലഭിക്കാതെവന്നപ്പോഴാണ് പത്രസമ്മേളനം നടത്തിയതെന്നും അടാട്ട് സൊസൈറ്റി കുളംതോണ്ടിയെന്നും ചൂണ്ടിക്കാട്ടുന്നു.

ഷർട്ട് കന്പനി നടത്തി ജനങ്ങളെ പറ്റിച്ചു, ജൈവകൃഷിയുടെ പേരിൽ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കൊണ്ടുവന്നു വിറ്റു, സി.എൻ. ബാലകൃഷ്ണനെ ജനമധ്യത്തിൽ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചു, വടക്കാഞ്ചേരിയിൽ പാർട്ടിയെ കുളംതോണ്ടി, കോലഴി പഞ്ചായത്തുമുതൽ എല്ലായിടത്തും മൂന്നാംസ്ഥാനത്തുപോയി എന്നിങ്ങനെയാണ് ആരോപണങ്ങൾ.

തട്ടിപ്പു നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ഹൈറിച്ച് കന്പനിക്കെതിരേ മാത്രം അനിൽ പത്ര സമ്മേളനം നടത്തിയതു പണം ലഭിക്കാതെ വന്നപ്പോഴാണ്. കന്പനി പത്തുലക്ഷം നൽകാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ഹൈറിച്ച് കന്പനിയിൽ 80,000 മെന്പർമാരുണ്ട്. അതിൽ 40,000 പേരും കോണ്‍ഗ്രസുകാരാണ്. അവരുടെ യോഗത്തിൽ സുരേഷ്ഗോപി നേരിട്ടുപങ്കെടുത്തു പ്രശ്നങ്ങൾ പരിഹരിക്കാമെന്നു പറഞ്ഞു. അതുകൊണ്ട് കോണ്‍ഗ്രസുകാരായ 40,000 പേരുടെ വോട്ടുകൾ എൻഡിഎയ്ക്കു ലഭിച്ചെന്നും കത്തിൽ പറയുന്നു.