കടപ്പുറം പഞ്ചായത്ത് ഇനി എത്രനാൾ..?
Thursday, June 27, 2024 1:25 AM IST
കെ.ടി. വിൻസന്‍റ്

ചാവക്കാട്: കടലിന്‍റെ ആക്രമണം ഒരു ഭാഗത്ത്; പ്രതിരോധിക്കാതെ അധികൃതർ, ഇതിനിടയിൽ നിസഹായരായി നെട്ടോട്ടമോടുന്ന തീരവാസികൾ. ഈ എലി-പൂച്ചകളിക്ക് അരനൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഒരുമനയൂർ പഞ്ചായത്തിൽനിന്ന് വേർതിരിഞ്ഞു രൂപംകൊണ്ട കടപ്പുറം പഞ്ചായത്ത് പ്രവാസികളുടെ നാടാണ്. പക്ഷേ, മനസമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയുന്നില്ല. വിദേശത്തെ കാര്യത്തേക്കാൾ വീട്ടുമുറ്റത്തെ കടലിരമ്പമാണ് ഉറക്കംകളയുന്നത്.

ഉറങ്ങിക്കിടക്കുമ്പോഴായിരിക്കും ഒരുപക്ഷേ, തിരമാല വീടിനകത്തുകയറുന്നത്. പിന്നെ കിട്ടാവുന്നതെടുത്ത് ഓടുകയാണ്. അത്തരത്തിൽ തീരമേഖലയിൽനിന്ന് അയൽവീടുകളിലും കടത്തിണ്ണയിലും അഭയം തേടിയവർക്ക് ഇന്നു വീടില്ല. ഓരോ വർഷം കഴിയുമ്പോഴും "ഇന്ന് നിന്‍റെ വീട്, നാളെ അടുത്ത വീട്'എന്നനിലയിൽ തീരമേഖലയിലെ വീടുകളെ കടൽ ഏതാണ്ട് അവസാനിപ്പിച്ചു.
അഴിമുഖംമുതൽ വടക്കോട്ട് കടപ്പുറം പഞ്ചായത്തിന്‍റെ അതിർത്തിവരെ എട്ടു കിലോമീറ്റർ ദൂരത്തിലാണു കടലാക്രമണം.

ഇതിൽ അഴിമുഖം, മുനയ്ക്കക്കടവ്, വെളിച്ചണ്ണപ്പടി, അഞ്ചങ്ങാടി വളവ്, തൊട്ടാപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കടലേറ്റം രൂക്ഷം. വർഷങ്ങളുടെ ആക്രമണത്തിൽ കടൽ രണ്ടു കിലോമീറ്ററോളം അകത്തേക്കു കയറിയെന്നാണ് കണക്ക്. നിരവധി വീടുകളും കെട്ടിടങ്ങളും കടൽ വിഴുങ്ങി. നൂറുകണക്കിനു തെങ്ങുകളും ഫലവൃക്ഷങ്ങളും നിലംപതിച്ചു. കടപ്പുറം പഞ്ചായത്തിലെ പ്രധാന‌റോഡും കടലും തമ്മിൽ പത്തു മീറ്ററിന്‍റെ അകലമാണ് ബാക്കി. കടൽ കിഴക്കോട്ടു കടന്നാൽ സ്ഥിതി പറയാൻ കഴിയില്ല.

വീടു നഷ്ടപ്പെട്ട കുറേപ്പേർക്ക് സുനാമി ഭവന അങ്കണത്തിൽ വീട് ലഭിച്ചെങ്കിലും ദുരിതം ബാക്കിയാണ്. പതിവുപോലെ കടലാക്രമണത്തിന്‍റെ കാലമായാൽ നേതാക്കളും ജനപ്രതിനിധികളും എത്തും ; ആശ്വാസവാക്കുകൾ പറയും, പിന്നെ പരസ്പരം പഴിചാരും. ഈ തനിയാവർത്തനത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്ന് തീരവാസികൾ പറയുന്നു.

ഇതിനിടയിൽ ഉദ്യോഗസ്ഥരെത്തും, ജനങ്ങൾ ബഹളംവയ്ക്കും, കളക്ടർ ഇടപെടും. അടിയന്തരമായി കല്ലിറക്കാനും മണൽചാക്കു നിരത്താനും നിർദേശം. തിരമാലപോലെ ഒന്നിനുപിറകെ ഒന്നായി അഭിപ്രായങ്ങൾ, നിർദേശങ്ങൾ...

ഇത്തവണയും കടൽക്ഷോഭിച്ചു. സർക്കാർ 24 ലക്ഷം രൂപ അനുവദിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു. കോടികൾ ചെലവുവരുന്നിടത്ത് 24 ലക്ഷംകൊണ്ട് എന്തുചെയ്യാനാണ്. നാലുലോഡ് കല്ലെത്തി, പിന്നെ കല്ല് കിട്ടാതായി. മടയിൽ വെള്ളംകയറി.

1977 ലാണ് കടൽഭിത്തിനിർമാണം ആരംഭിച്ചത്. അഴിമുഖത്തുനിന്ന് കടൽഭിത്തിയുടെ നിർമാണം കണ്ടപ്പോൾ തീരവാസികൾമാത്രമല്ല മറ്റുള്ളവരും മൂക്കത്ത് വിരൽ വച്ചു...! ഇനി ഒന്നും പേടിക്കാനില്ലെന്ന് ആശ്വസിച്ചു. കാരണം ഒരു ലോറിയിൽ പത്ത് കല്ലാണു കയറുക. അത്രയും വലിയ കരിങ്കല്ലുകണ്ട് ജനത്തിന്‍റെ ഭയം മാറി.

വടക്കോട്ടു പണി നീളുംതോറും ഭിത്തിയുടെ വീതിയും കല്ലിന്‍റെ വലിപ്പവും കുറഞ്ഞു. കടലിന് ഇതൊന്നും ബാധകമായില്ല. കടൽഭിത്തിയും ജിയോ ബാഗും മണൽതിട്ടയും തകർത്ത് ഓരോവർഷവും കരയെ കാർന്നുതിന്നു. ഒടുവിൽ റോഡുവരെ എത്തി. മാറിമാറിയെത്തിയ സർക്കാരുകൾ പലപ്പോഴായി പലതും ചെയ്തു. ഒന്നും ശാശ്വതമായിരുന്നില്ല. കടലേറ്റവും പഴിചാരലും മാത്രം തുടർന്നു. ഇന്നലെ കടൽ ആഞ്ഞടിച്ചു. മുനയ്ക്കക്കടവിലും സമീപത്തും തിരമാല പാഞ്ഞുകയറി. വീടുകളും കെട്ടിടവും മറ്റും പൂർണമായും വെള്ളത്തിലായി. കുറച്ചുദിവസമായി ക്ഷോഭം ആരംഭിച്ചിട്ട്. ഇന്നും കടലാക്രമണം ഉണ്ടാകുമെന്നു തീരവാസികൾ പറഞ്ഞു.