വാടാനപ്പിള്ളി, മതിലകം എന്നിവിടങ്ങളിലും കടലേറ്റം
Thursday, June 27, 2024 1:25 AM IST
വാടാനപ്പിള്ളി: ബീച്ചിൽ കടൽക്ഷോ ഭം രൂക്ഷം. പൊക്കാഞ്ചേരി ബീച്ച്, ഫസൽ നഗർ, ഗണേശമംഗലം ബീച്ച്, ബദർ പള്ളി പരിസരം, തൃത്തല്ലൂർ ബീച്ച് എന്നിവിടങ്ങളിലാണു കടലാക്രമണം ശക്തമായത്. വേലിയേറ്റത്തിൽ കടൽഭിത്തികൾ തകർത്താണു തിരയടിച്ച് വെള്ളംകയറുന്നത്. ബദർ പള്ളിക്കു തെക്കുള്ള റിസോർട്ട് നിലംപൊത്തുന്ന നിലയിലാണ്. സമീപത്തെ വീടുകളും തകർച്ചാഭീഷണിയിലാണ്. സീവാൾ റോഡും തകർന്നു. മേഖലയിൽ നിരവധി തെങ്ങുകളും കടപുഴകി.

ഇനിയും വെള്ളം കയറിയാൽ കൂടുതൽ വീടുകൾക്കു ഭീഷണിയാകും. കടലാക്രമണത്തെ തടയാൻ കടൽഭിത്തികൾ നിർമിക്കുന്നുണ്ടെങ്കിലും നിർമാണത്തിലെ പാളിച്ചമൂലം ഭിത്തികൾ വേഗം തകരുകയാണ്. ശാശ്വതപരിഹാരത്തിനു പുലിമുട്ട് നിർമിക്കണമെന്ന വർഷങ്ങളായുള്ള മുറവിളിക്ക് ഇനിയും പരിഹാരമായില്ല. ഇതോടെ തീരനിവാസികൾ അമർഷത്തിലാണ്.

കയ്പമംഗലം: കനത്ത മഴ ; മതിലകം പൊക്ലായി ബീച്ചിൽ കടലേറ്റം. കഴിഞ്ഞ ദിവസം മുതലാണ് മതിലകം പഞ്ചായത്ത് രണ്ടാം വാർ ഡിലെ പൊക്ലായി ബീച്ചിൽ കടലേറ്റം ആരംഭിച്ചത്. ബീച്ച് സൗന്ദ ര്യവത്കരണത്തിന്‍റെ ഭാഗമായി പാപ്പിനിവട്ടം സർവീസ് സഹകര ണ ബാങ്ക് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് തകർന്നുവീണു.

ശക്തമായ കടലേറ്റത്തിൽ തെങ്ങും നിലംപതിച്ചു. ബീച്ച് നവീ കരിച്ചതിനെതുടർന്നു നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. കടലിന്‍റെ സമീപത്ത് നിലവിൽ താമസമുള്ള വീടുകളില്ല.