ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ശനിയാഴ്ച നടന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ വച്ച്‌ കേരളത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ കെ.പി. വിജയനെ സേവനശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയിൽ നിന്നാണ് അദ്ദേഹം പൊന്നാടയും മെമെന്‍റോയും ഏറ്റുവാങ്ങിയത്.

ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ, ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഈപ്പൻ കുര്യൻ തിരുവല്ല തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

കേരളത്തിൽ കെപിവി ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി നൂറു കണക്കിന് കുടുംബങ്ങൾക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാർട്ണറുമായ കെ.പി. വിജയന് സേവനശ്രീ പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കൺവൻഷൻ സെന്‍ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്‍റർനാഷനൽ കൺവൻഷൻ സെന്‍റർ ഉടമകൂടിയാണ് വിജയൻ.

പ്രവാസി വ്യവസായിയായ കെ.പി. വിജയൻ തിരക്കുകൾക്കിടയിലും കെപിവി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പാർട്ട്ണർ, വിജയ ഇന്‍റർനാഷണൽ കൺവൻഷൻ സെന്‍റർ ഡയറക്‌ടർ, കാർത്തിക റസിഡൻസി എറണാകുളം ഡയറക്‌ടർ, എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്‌ടർ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി തുടങ്ങി വിവിധ രംഗങ്ങളിലും കർമനിരതനാണ്.

തിരുവല്ലയിലെ കാർഷികഗ്രാമമായ വെൺപാലയിലെ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.പി. വിജയൻ, സ്വന്തം വരുമാനത്തിന്‍റെ നല്ലൊരുപങ്കും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും തുണയേകാനുമാണ് ചെലവിടുന്നത്.


വിദേശത്തെ ബിസിനസുകൾക്കൊപ്പം മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുന്നു. നാടിന്‍റെ ഉന്നതിക്കും ഉഥാനത്തിനുമായി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു.

നിർധനർക്ക് നിർലോഭം സഹായങ്ങൾ നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റ് തിരുവല്ലയിലും സമീപസ്ഥലങ്ങളിലും കാരുണ്യം ചൊരിയുകയാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും രോഗദുരിതങ്ങൾ ബാധിച്ചതുമായ അഞ്ഞുറോളം നിർധന കുടുംബാംഗങ്ങൾക്ക് പ്രതിമാസം പെൻഷൻ നൽകുന്നതാണ് ട്രസ്റ്റിന്‍റെ പ്രധാന പദ്ധതി.

വർഷംതോറും ആയിരത്തിലധികം നിർധന കുട്ടികൾക്കാണ് ബാഗും കുടയും മറ്റു പഠനോപകരണങ്ങളും നൽകുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വിവാഹ- വൈദ്യ സഹായവും ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളിലുണ്ട്. പഠിച്ച സ്‌കൂളുകൾ ഉൾപ്പെടെ സമീപപ്രദേശങ്ങളിലെ ഒട്ടേറെ സ്‌കൂളുകളുടെ ഉന്നതിക്കും ട്രസ്റ്റ് കരുതലാകുന്നു.

റെഡ്‌ക്രോസിന്‍റെ പാർട്ണറായ കെ.പി. വിജയൻ, തിരുവല്ല റെഡ്ക്രോസ് സൊസൈറ്റിയുടെയും മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നൂറുകണക്കിന് ആളുകൾക്ക് സൗജന്യ നേത്രചികിത്സാ സഹായവും ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്.

കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അമ്പതിനായിരത്തോളം പേർക്ക് കാഴ്ച ലഭിക്കാൻ ഈപ്രവർത്തനം സഹായിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള ദുബായിയിലെ കമ്പനിയിലും എറണാകുളത്ത് ഹോട്ടൽ കാർത്തിക റസിഡൻസിയിലും വിജയ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിലും ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് തൊഴിൽ നൽകിവരുന്നു.

പ്രവാസ ജീവിതത്തിനിടെ ഒട്ടേറെ യുവാക്കൾക്ക് ഗൾഫ് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിവാങ്ങി നൽകാനും വിജയന് സാധിച്ചു.