ടൊറോന്‍റോ: സീറോമലബാര്‍ കത്തോലിക്കാ സഭയുടെ മിസിസാഗ രൂപതയുടെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സര്‍ഗസന്ധ്യ 2025ന്‍റെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ഡിവൈന്‍ അക്കാദമിയുടെ ബാനറിലാണ് സർഗസന്ധ്യ സംഘടിപ്പിക്കുന്നത്.

മിസിസാഗ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ ബിഷപ് മാര്‍ ജോസ് ജോസ് കല്ലുവേലിൽ റീയൽട്ടറും പരിപാടിയുടെ മെഗാ സ്‌പോണ്‍സറുമായ ജിബി ജോണിന് ആദ്യ ടിക്കറ്റ് നൽകി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബര്‍ 13ന് വിറ്റ്ബിയിലെ കാനഡ ഇവന്‍റ് സെന്‍ററിലാണ് സര്‍ഗസന്ധ്യ അരങ്ങേറുക. 200 കലാകാരന്മാര്‍ വേദിയിൽ ഒരേസമയം പങ്കെടുക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം സംഗീത നാടകമാണ് സര്‍ഗസന്ധ്യ.

ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ബ്രോഡ് വേ ശൈലിയിലുള്ള സംഗീത പരിപാടിയും സര്‍ഗസന്ധ്യയില്‍ ഉള്‍പ്പെടുന്നു. തിരക്കഥ, അഭിനയം, വസ്ത്രാലങ്കാരം, സംഗീതസംവിധാനം, നൃത്തം, സെറ്റ് ഡിസൈന്‍, സംവിധാനം എന്നിവയെല്ലാം കാനഡയിലെ തന്നെ കലാകാരന്മാരാണ് കൈകാര്യം ചെയ്യന്നത്.


വിവിഐപി (500 ഡോളര്‍), വിഐപി (250), ഗോള്‍ഡ് (100), സ്റ്റാന്‍ഡേര്‍ഡ് (50) എന്നീ വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് പ്രകാശന വേളയില്‍ ഫാ. അഗസ്റ്റിന്‍ സ്വാഗത പ്രസംഗം നടത്തി.

ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ്, സ്‌പോണ്‍സര്‍ഷിപ്പ് ലീഡും ഗോൾഡ് സ്പോൺസറുമായ റിയൽറ്റർ സന്തോഷ് ജേക്കബ്, ടിക്കറ്റ് ലീഡ് സുഭാഷ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

ഗ്രാന്‍ഡ് സ്‌പോണ്‍സറായ ഡോ. സണ്ണി ജോണ്‍സൻ, ഡോ. ബോബി ചാണ്ടി, ഡോ. ജോമി വള്ളിപ്പാലം, ജോണ്‍ ചെന്നോത്ത്, ജോസഫ് സ്റ്റീഫന്‍, സജി മംഗലത്ത്, സിനോ ജോയി നടുവിലേക്കൂറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോളി ജോസഫ് നന്ദി പറഞ്ഞു.