ഡാളസ്: പ്രതികൂല സാഹചര്യങ്ങളില്‍ വീഴാതവണ്ണം ഓരോരുത്തരെയും സൂക്ഷിച്ചു ദൈവത്തിന്‍റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ള ഏക ദൈവത്തിനു ദിനംതോറും സ്തുതി കരേറ്റുന്നവരായിരിക്കണമെന്നു ബിഷപ് ഡോ ഉമ്മന്‍ ജോര്‍ജ് ഉദ്ബോധിപ്പിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ചൊവാഴ്ച വൈകുന്നേരം ഓണ്‍ലൈനിലൂ‌ടെ സംഘടിപ്പിച്ച (576-ാമത്) സമ്മേളനത്തില്‍ ഡാളസില്‍ നിന്നും യൂദായുടെ ലേഖനം 24, 25 വാക്യങ്ങളെ ആധാരമാക്കി മുഖ്യസന്ദേശം നല്‍ക്കുകയായിരുന്നു ബിഷപ്.

നമ്മുടെ ജീവിതത്തില്‍ വന്നു പോയ വീഴ്ചകളെ കണക്കിടാതെ എത്രയോ അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നും നാം പ്രാപിച്ചിരിക്കുന്നു. എന്നാല്‍ പ്രത്യുപകാരമായി നാം എന്ത് ചെയ്തുവെന്ന് ചിന്തിക്കണമെന്ന് പറഞ്ഞ് ബിഷപ് തന്‍റെ പ്രസംഗം ഉപസംഹരിച്ചു.

റവ.ഡോ. ഇട്ടി മാത്യൂസിന്‍റെ (സിഎസ്ഐ ഡിട്രോയിറ്റ്) പ്രാരംഭ പ്രാര്‍ഥനയോടെയാണ് യോഗം ആരംഭിച്ചത്. ജോസഫ് ‌ടി. ജോര്‍ജ്(രാജു) മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.


576-ാം സെഷന്‍ പിന്നിടുമ്പോള്‍ സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര്‍ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചത് നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു.

ഈ ദിവസങ്ങളില്‍ ജന്മദിനവും വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐപിഎല്‍ അംഗങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് സ്വാഗതം ആശംസികുകയും വചന ശുശ്രുഷക്കായി ബിഷപ്പിനെ ക്ഷണിക്കുകയും ചെയ്തു.

അറ്റ്‌ലാന്‍റയില്‍ നിന്നുള്ള ജെസി തോമസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ജോബി ജോയ് മുല്ലക്കല്‍ സമാപന പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ബിഷപ്പിന്‍റെ ആശീര്‍വാദത്തിനു ശേഷം യോഗം സമാപിച്ചു.

ഹൂസ്റ്റണില്‍ നിന്നുള്ള ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ ‌ടി.എ. മാത്യു നന്ദി പറഞ്ഞു. ഷിജു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി. ജോര്‍ജ്ജ് (രാജു) ഹൂസ്റ്റണ്‍ എന്നിവര്‍ സാങ്കേതിക പിന്തുണ നല്‍കി.